അരുവിക്കരയില്‍ വായോധികയ്ക്കു നേരെ കോണ്‍ഗ്രസ് പ്രവർത്തകന്റെ ഗുണ്ടാ വിളയാട്ടം:നേരിട്ടെത്തി ക്ഷമ ചോദിച്ച് ശബരിനാഥൻ
തിരുവനന്തപുരം: അരുവിക്കരയില്‍ വായോധികയ്ക്കു നേരെ കോണ്‍ഗ്രസ് പ്രവർത്തകൻ നടത്തിയ ഗുണ്ടാ വിളയാട്ടത്തിനു കെ.എസ് ശബരീനാഥൻ എം.എൽ.എ നേരിട്ടെത്തി ക്ഷമ ചോദിച്ചു.ഞാൻ അമ്മയെ നേരിൽ കണ്ടെന്നും അമ്മയുടെ അടുത്ത ബന്ധുകൂടിയായ പാർട്ടി പ്രവർത്തകന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമ ചോദിച്ചതായും എം.എൽ.എ പറഞ്ഞു.പ്രവർത്തകനെതിരായി നടപടി സ്വീകരിച്ചതായി പറഞ്ഞ എം.എൽ.എ സ്ത്രീകൾക്ക് നേരെ ആരുടെ ഭാഗത്ത് നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായിക്കൂടെന്ന് ചൂണ്ടിക്കാട്ടി
കഴിഞ്ഞ ദിവസമാണു . റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം വീടിനു മുന്നില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് 75 കാരിയായ വയോധികയ്ക്കു നേരെ കോൺഗ്രസ് പ്രവർത്തകൻ ഗുണ്ടായിസം കാട്ടിയത്.ശബരീനാഥ് എം.എല്‍.എയുടെ മണ്ഡലമായ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പിയം ജംഗ്ഷനിൽ ഇന്നലെ രാവിലെയാണ് സ്ത്രീക്കുനേരെ അക്രമം നടന്നത്. പഞ്ചായത്ത് റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം വീടിനുമുന്നില്‍ വെയ്ക്കുന്നത് ചോദ്യം ചെയ്ത കൃഷ്ണമ്മക്കു നേരെ കോൺഗ്രസ്സ് പ്രവർത്തകൻ അക്രമം അഴിച്ചുവിടുകയായിരുന്നു
സംഭവത്തിൽ പോലീസ് കേസെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.കൃഷ്ണമ്മയുടെ ജ്യേഷ്ഠത്തിയുടെ മകനാണ് അക്രമം കാട്ടിയ രാജീവ്. അതിനാൽ ഇയാൾക്കെതിരേ മൊഴി നൽകാൻ കൃഷ്ണമ്മ തയ്യാറായില്ല.ശിലാഫലകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ട് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായ രാജീവിനെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡിസിസ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.