വാളയാറിലെ സഹോദരികളുടെ മരണം മൂത്ത കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അമ്മയുടെ മൊഴി

single-img
7 March 2017

ശരണ്യ (9)

പാലക്കാട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി നിരന്തം പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മയുടെ മൊഴി. ഒരു വര്‍ഷം മുമ്പ് ബന്ധുവാണ കുട്ടിയെ പീഡിപ്പിച്ചതെന്നും പിന്നീടും ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ് മൊഴി നല്‍കി. ഇതിനെതിരെ ഇയാളെ നിരവധി തവണ താക്കീത് ചെയ്തിരുന്നെന്നും അമ്മ പോലീസിനോടു പറഞ്ഞു.

അതേ സമയം ഇളയ കുട്ടി ശരണ്യ (9) പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യം അമ്മയുടെ മൊഴില്‍ നിന്നും വ്യക്തമല്ല.

പതിനൊന്നുകാരിയായ മൂത്തമകള്‍ കൃതിക  ജനുവരി 13-നും ഒമ്പതുകാരിയായ ഇളയമകള്‍ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടിലെ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒന്നര മാസത്തിനിടെ സഹോദരിമാര്‍ ഒരേ രീതിയില്‍ മരിച്ചത് നാട്ടുകാരിലും പോലീസിലും ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.

വാളയാറിൽ നാലാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയിൽ; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍, ലൈംഗിക പീഢനത്തിനിരയായതായി സംശയിക്കുന്നുവെന്ന് പോലീസ്

കുട്ടികളെ ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇവരുടേത് കൊലപാതകമാണെന്നു സൂചിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ചിരുന്നില്ല അതുകൊണ്ടു ആത്മഹത്യാ സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തില്‍ ലൈംഗിക പീഡനമാണോ കുട്ടികളുടെ മരണത്തിനു കാരണമെന്ന് അന്വേഷിച്ചു വരികയായിരുന്നു പോലീസ്. തുടര്‍ന്നാണ് ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.