ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് യുഎസ്;എച്ച്1ബി വിസ നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചു;ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

single-img
4 March 2017

വാഷിംഗ്ടണ്‍: എച്ച്1ബി വിസ നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ എച്ച് വണ്‍ ബി പ്രീമിയം നടപടിക്രമങ്ങള്‍ ആറ് മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസസാണ് (യുഐസിഐഎസ്) പ്രഖ്യാപിച്ചത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള 70 ശതമാനം വിദേശികള്‍ക്കും അമേരിക്കയില്‍ ഐടി സെക്ടറില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന തൊഴില്‍ വിസയായ എച്ച് വണ്‍ബി വിസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ഏറ്റവുമധികം തിരിച്ചടിയാവുന്നത് അമേരിക്കയില്‍ ജോലി നോക്കുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കായിരിക്കും.

എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഐടി കമ്പനികളായ ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വ്യാപകമായി എച്ച്1ബി വിസ ഉപയോഗിക്കുന്നു. ഇതു കൂടാതെ മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ കംമ്പനികളും എച്ച്1 ബി വിസ ഉപയോഗിച്ച് തെഴിലാളികളെ നിയമിക്കാറുണ്ട്. 2014ല്‍ 86 ശതമാനം എച്ച് 1ബി വിസ അനുവദിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു.

യുഐസിഐഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് താല്‍ക്കാലികമായി വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുന്നത് എച്ച് വണ്‍ ബി വിസാ നടപടിക്രമങ്ങള്‍ക്കുള്ള സമയം കുറയ്ക്കുമെന്ന് അറിയിച്ചിട്ടുള്ളത്. കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് കാരണം പരിഗണിയ്ക്കാന്‍ കഴിയാത്ത അപേക്ഷകള്‍ പരിഗണിയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.