യു.എസിൽ വീണ്ടും ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു;തുടര്‍ച്ചയായ അക്രമങ്ങളില്‍ മരിച്ചത് മൂന്നു ഇന്ത്യയ്ക്കാർ
സൗത്ത് കരോലിന: അമേരിക്കയിലെ കൻസാസിൽ ഇന്ത്യാക്കാരനായ എഞ്ചിനിയർ വെടിയേറ്റ് മരിച്ചതിന് പിന്നാലെ മറ്റൊരു ഇന്ത്യക്കാരൻ കൂടി ദാരുണമായി മരിച്ചു. ഹർണിഷ് പട്ടേൽ (43) എന്ന വ്യാപാരിയാണ് വീടിന് പുറത്ത് അഞ്ജാതന്റെ വെടിയേറ്റ് മരിച്ചത്.
സൗത്ത് കരോലിനയില്‍ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്ന ഹാര്‍നിഷിന് ഷോപ്പ് അടച്ച് പത്ത് മിനിറ്റുകള്‍ക്കകം വെടിയേറ്റതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാത്രി 11.30ഓടെ കട അടച്ച ശേഷം ആറ് കിലോമീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് പട്ടേൽ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വെടിശബ്ദവും അലർച്ചയും കേട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്ബോലയുടെ കൊലപാതകം നടന്ന ദിവസങ്ങള്‍ക്കകമാണ് അടുത്ത ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിക്കുന്നത്. .എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ എന്നാക്രോശിച്ചായിരുന്നു അക്രമി ശ്രീനിവാസിനു നേരെ നിറയൊഴിച്ചത്