കുത്തിനിറച്ച ലഗേജുകള്‍ ഇനി ദുബായ് വിമാനത്താവളം വഴി കടത്തിവിടില്ല; പുതിയ നിയമം ഈ മാസം 8 മുതല്‍ കര്‍ശനമാക്കും.

single-img
4 March 2017

ദുബായ്: കുത്തിനിറച്ച ലഗേജുകള്‍ ഇനി ദുബായ് വിമാനത്താവളം വഴി കടത്തിവിടില്ല. എല്ലാ ബാഗുകളും പരന്നതാക്കാന്‍ നടപടി. പുതിയ നിയമം ഈ മാസം 8 മുതല്‍ കര്‍ശനമാക്കും.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും ദുബൈ വിമാനത്താവളത്തിലെ ബെല്‍റ്റുകളില്‍ കുത്തിനിറച്ചതും അമിതവലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്.
ഇത് പരിഹരിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതുപ്രകാരം റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ വിമാനത്താവളം വഴി കടത്തിവിടില്ല.
75 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വിസ്തൃതിയോടെ 140 കിലോമീറ്ററിലായി പരന്നു കിടക്കുന്നതാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് സിസ്റ്റം. 15000 ട്രേകളുള്ള ഈ സിസ്റ്റം 21000 മോട്ടറുകളാലാണ് പ്രവര്‍ത്തിക്കുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും എന്നും ബദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശരിയായ വലിപ്പത്തിലും രൂപത്തിലുമല്ലാത്ത ബാഗേജുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന് അധികൃതര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അവ അഴിച്ച് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളില്‍ പാക്ക് ചെയ്യേണ്ടി വരും.
കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളത്തില്‍ ബാഗേജുകളുടെ പ്രശ്‌നം സംബന്ധിച്ച്
ബാഗേജുകള്‍ക്ക് 90 സെന്റിമീറ്റര്‍ നീളവും 75 സെന്റിമീറ്റര്‍ ഉയരവും 60 സെന്റിമീറ്റര്‍ വീതിയും മാത്രമേ പാടുള്ളുവെന്ന് നിയമം വന്നിരുന്നു. വലുപ്പമുള്ള ബാഗുകള്‍ പരിശോധിച്ച് സമയം പാഴാക്കുന്നത് ഒഴിവാക്കാനാണിത്. ഇതു കൂടാതെ ഒരു ബാഗിന് 32 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടാകരുത്, കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സാധനങ്ങള്‍ കൊണ്ടു പോകരുത് തുടങ്ങിയ നടപടികളും സ്വീകരിച്ചിരുന്നു.