പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ജോയ് മാത്യു;‘പുരോഹിതരെ വന്ധ്യംകരിച്ചൂകൂടെ? സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു ‘വസ്തു’ എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടുനടക്കണം

single-img
28 February 2017


കൊച്ചി: കണ്ണൂകരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു .സഭയ്ക്കും വൈദികസമൂഹത്തിനും മുന്നില്‍ ഒരു പിടി നിര്‍ദേശങ്ങളും ജോയ് മാത്യു മുന്നോട്ട് വെക്കുന്നുണ്ട്.ഫേസ്ബുക്കിലാണു അദ്ദേഹത്തിന്റെ പ്രതികരണം.

വികാരി എന്ന് പറയുമ്പോള്‍ തന്നെ അയാള്‍ക്ക് എല്ലാ വികാരങ്ങളുമുണ്ടെന്ന് മനസിലാക്കുക്കൂടെയെന്ന് ജോയ് മാത്യു ചോദിക്കുന്നു. ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും വികാരമുള്ളവര്‍ ഇതില്‍ പെട്ടുപോകുന്നുവെന്നും ജോയ് മാത്യു പറയുന്നു. പിശാച് കാമം കുത്തിവെക്കുംബോളാണ് പ്രത്യേകിച്ചും വീണുപോകുന്നത്.

കാമമെന്ന പിശാചിനെ വികാരിമാരില്‍ നിന്ന് ഓടിക്കാന്‍ ചില വഴികളും ജോയ്മാത്യു മുന്നോട്ടുവെക്കുന്നു. ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം. അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണമെന്നും ജോയ് മാത്യു നിര്‍ദേശിക്കുന്നു. ഇനി ഇതൊന്നുമല്ലെങ്കില്‍ പുരോഹിതരെ നിര്‍ബന്ധമായും വന്ധ്യംകരിക്കണമെന്നും ജോയ്മാത്യു പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാൻ മൂന്ന് വഴികൾ
——————————
വികാരി എന്നു പറയുംബോൾത്തന്നെ മനസ്സിലാക്കിക്കൂടെ അയാൾക്ക്‌ എല്ലാ
വികാരങ്ങളൂമുണ്ടെന്ന്-
ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച്‌ പലരൂപത്തിൽ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവർ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച്‌ കാമം കുത്തിവെക്കുംബോൾ-
ഒന്നുകിൽ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം
അല്ലെങ്കിൽ പള്ളിവികാരി എന്നത്‌ ഒരു ജോലിയായികണ്ട്‌ വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക്‌ വെക്കണം ഇനി ഇതൊന്നുമല്ലെങ്കിൽ
നിർബന്ധമായും വന്ധ്യംകരിക്കുക
സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങൾക്ക്‌ വേണ്ടി കൊണ്ടു നടക്കണം?
പ്രത്യേകിച്ചും
പള്ളിക്കാർത്തന്നെ നടത്തുന്ന ആശുപത്രികൾ ഉള്ളപ്പോൾ സംഗതി എളുപ്പവുമാണു-
ഇക്കാര്യത്തിൽ മത മേലദ്ധ്യക്ഷന്മാർ വേണ്ടത്‌ ചെയ്താൽ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും
വെച്ച്‌ നടക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ തലയിൽ മുണ്ടിടാതെ നടക്കാം