ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഡോക്ടർ രാമമൂർത്തിയ്ക്ക് മോചനം; വെടിവയ്പിൽ പരിക്കേറ്റിട്ടുള്ള ഡോക്ടറെ ഉടൻ നാട്ടിലെത്തിക്കുമെന്ന് സുഷമാ സ്വരാജ്
ന്യൂഡൽഹി: ലിബിയയിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഡോക്ടർ രാമമൂർത്തിയെ മോചിപ്പിച്ചു. ലെബിന്‍- ഇ- സിന ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഡോക്ടറെ തട്ടികൊണ്ടുപോയത്. വെടിവയ്പിൽ പരിക്കേറ്റിട്ടുള്ള ഡോ. രാമമൂര്‍ത്തി കൊസനാമം ഉള്‍പ്പെടെ ആറ് പേരെയാണ് മോചിപ്പിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെടിവയ്പിൽ പരിക്കേറ്റിട്ടുള്ള ഡോക്ടറെ ഉടൻ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
With this, we have rescued all the six Indians abducted there. I appreciate the good work done by our mission there. /2
— Sushma Swaraj (@SushmaSwaraj) February 21, 2017
ലെബിന്‍- ഇ- സിന ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് 2015 സെപ്റ്റംബര്‍ 8നാണ് ഡോ. രാമമൂര്‍ത്തിയെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 1999 മുതല്‍ ലിബിയയില്‍ ജോലി ചെയ്തു വരികയായിരുന്നു ഡോ. രാമമൂര്‍ത്തി.