ഗുണ്ടാവേട്ടയ്ക്കിറങ്ങാൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം; ഇന്റലിജന്‍സ് പട്ടികയിലുള്ള 2010 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടയ്ക്കും

single-img
20 February 2017

തിരുവനന്തപുരം: ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും ഏറിയതോടെ ഗുണ്ടാവേട്ടയ്ക്കു മുഖ്യമന്ത്രിയുടെ നിർദേശം. . ഇന്റലിജന്‍സ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. 2010 പേരുടെ പട്ടികയാണ് രഹസ്വാന്വേഷണ വിഭാഗം തയ്യാറാക്കിയത്. കാപ്പ ചുമത്തി കര്‍ശന നടപടിക്കാണ് നിര്‍ദേശം. 30 ദിവസത്തിനുള്ളില്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഒരോ ജില്ലയിലും പിടികൂടേണ്ട ഗുണ്ടകളുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്.

ആലപ്പുഴയില്‍ 336, കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനവ്യാപകമായുള്ള ഗുണ്ടകള്‍ക്കെതിരായ നടപടിയില്‍ ഇന്റലിജന്‍സ് ഡിജിപിക്കാണ് മേല്‍നോട്ട ചുമതല.