പാതയോരത്തെ മദ്യശാലകള്‍:സര്‍ക്കാരും ബെവ്‌കോയും സുപ്രീംകോടതിയെ സമീപിക്കും;ബാറുകളും കള്ളുഷാപ്പുകളും പൂട്ടുന്നതിൽ അവ്യക്തത.

single-img
13 February 2017

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമോയെന്നതിൽ വ്യക്തതവേണമെന്നാണ് ആവശ്യം.

ഉത്തരവ് നടപ്പാക്കാൻ സാവകാശംവേണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും കോടതിയെ സമീപിക്കുകയാണ്. മാർച്ച് 31 എന്ന സമയപരിധി നീട്ടിനൽകണമെന്നാണ് ബെവ്കോ ആവശ്യപ്പെടുന്നത്

അതേസമയം പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിൽ അവ്യക്തയില്ലെന്ന് കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. വിധിയുടെ അന്തസത്ത മനസിലാക്കി സർക്കാർ‌ ഉത്തരവ് നടപ്പാക്കണം. ഉത്തരവ് നടപ്പാക്കാതെ സർക്കാർ സമരം ക്ഷണിച്ചുവരുത്തരുതെന്നും സുധീരൻ മുന്നറിയിപ്പ് നൽകി.