ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം

single-img
7 February 2017

 

ന്യൂഡല്‍ഹി :നോട്ട് അസാധുവാക്കലിന്റെ കെടുതികള്‍ ഇനിയും തീര്‍ന്നിട്ടില്ല.മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കണമെന്ന നിബന്ധനയാണ് കേന്ദ്രം പുതുതായി മുന്നോട്ടു വച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തുമെന്നാണ് സൂചന.

ആള്‍മാറാട്ടം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മറ്റു ക്രിമിനല്‍ പ്രവര്‍ത്തികള്‍ എന്നിവ തടയാനാണ് പുതിയ പരിഷ്‌കാരം കൊണ്ട് ലക്ഷ്യമിടുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിക്കുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്.

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ 90 ശതമാനവും പ്രീപെയ്ഡ് ഉപഭോക്താക്കളാണ്. വെറും പത്ത് ശതമാനം മാത്രമാണ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്ളത് എന്നിരിക്കെ ഇത്തരമൊരു തീരുമാനം സാധാരണക്കാര്‍ക്ക് തിരിച്ചടിയായേക്കും. യഥാര്‍ത്ഥ വ്യക്തിത്വം മറച്ചു വെച്ച് ഉപഭോക്താക്കളുടെ സിം കോപ്പിചെയ്താണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത്. ഇവരെയാണ് കേന്ദ്രം പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.