ട്രെയ്ന്‍ മാറി കയറി ഡല്‍ഹിയിലെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ശേഷം 70,000 രൂപയ്ക്ക് വിറ്റു,രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
4 February 2017

 


ഡല്‍ഹി: ഛത്തീസ്ഗഡില്‍ നിന്ന് ട്രെയിന്‍ മാറിക്കേറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സഹായത്തോടെ 70,000 രൂപയ്ക്ക് വിറ്റു. സംഭവം വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി.

ഇന്നലെ ഹുമയൂണ്‍ രാജാവിന്റെ ശവകുടീര പരിസരത്ത് നിന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഒക്ടോബറില്‍ ട്രെയിനില്‍ യാത്രചെയ്യവേയാണ് പെണ്‍കുട്ടി ഡല്‍ഹിയില്‍ എത്തപ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വില്‍ക്കുന്ന അര്‍മാന്‍ എന്ന ആളോട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ പിന്നീട് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയും മറ്റൊരാളുടെ സഹായത്തോടെ 70,000 രൂപയ്ക്ക് പപ്പു യാദവ് എന്ന ആള്‍ക്ക് വില്‍ക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.ബന്ധുക്കളെ കാണാനായിരുന്നു പെണ്‍കുട്ടി പോയത്.