സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി;സ്വാശ്രയമേഖലയില്‍ നടക്കുന്നത് കൊളളയും ക്രമക്കേടും
കോഴിക്കോട് : സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ മേഖലയിലെ കൊള്ളയും ക്രമക്കേടും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞു നിന്നവരാണ് ക്രിസ്ത്യന്‍ മാനെജ്‌മെന്റുകള്‍.
എന്നാല്‍ പുതിയ കാലത്തെ പ്രവണതകള്‍ അവരെയും ബാധിച്ചിട്ടുണ്ട്. ഇന്ന് അവരും വിദ്യഭ്യാസ കച്ചവടത്തിന്റെ ഭാഗമാണ്. അപൂര്‍വം ക്രൈസ്തവ മാനെജ്‌മെന്റുകള്‍ മാത്രമാണ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ലാഭക്കണ്ണോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അബ്കാരികള്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്താന്‍ തുടങ്ങി. ഇക്കാര്യങ്ങളില്‍ മാനേജ്മെന്റജുകള്‍ക്കെതിരെ അന്വേഷണം നടത്തിയെങ്കിലും ആരും പരാതി നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
നിരവധി പരാതികള്‍ ഉയര്‍ന്ന തലശേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളെജിന്റെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് തലശേരി അതിരൂപത കഴിഞ്ഞ ദിവസം ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം