വയറിനുള്ളില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച വിദേശ വനിത പിടിയില്‍; ഒരു കിലോ കൊക്കെയ്ന്‍ കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് യുവതി കടത്താന്‍ ശ്രമിച്ചത്.

single-img
7 January 2017

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതിയെ നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡല്‍ഹി സോണല്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു ബ്രസീലിയന്‍ വനിതയായായ ജോസിന്‍ ഡാ സില്‍വ ആന്‍ട്യൂണ്‍സ് (38) ആണ് അറസ്റ്റിലായത്.സാവോ പോളോയില്‍ നിന്ന് അബുദബി വഴി ഡല്‍ഹിയിലേക്ക് കടക്കുകയായിരുന്നു യുവതി. എതിഹാദ് എയര്‍ലൈന്‍സിലായിരുന്നു യാത്ര ചെയ്തിരുന്നത്.

ഒരു കിലോ കൊക്കെയ്ന്‍ കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് യുവതി കടത്താന്‍ ശ്രമിച്ചത്. 360 ഗ്രാം തൂക്കമുള്ള ഒരു വലിയ ക്യാപ്സൂളും, 11 ഗ്രാം തൂക്കമുള്ള 67 ചെറിയ ക്യാപ്സൂളുകകളുമാണ് യുവതി വയറ്റിനുള്ളില്‍ ഒളിപ്പിച്ചത്. 10 ദിവസത്തേക്ക് വേണ്ടി മധ്യഡല്‍ഹിയിലെ ഒരു ഹോട്ടല്‍ യുവതി ബുക്ക് ചെയ്തിരുന്നു. യുവതി ഇന്ത്യയിലേക്ക് ആദ്യമായാണ് വരുന്നത്. യുവതിക്ക് ഇംഗ്ലീഷ് അറിയില്ല. മൊബൈല്‍ ഫോണില്‍ പോര്‍ച്ചുഗീസ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡിസംബര്‍ 30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രിയാണ് യുവതിയെ പിടികൂടിയത്. അവിടുന്ന് യുവതിയെ കൊക്കെയ്ന്‍ പുറത്തെടുക്കുന്നതിനായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എക്സറേയിലൂടെ നിരവധി ഗുളികകള്‍ യുവതിയുടെ വയറ്റിനുള്ളില്‍ കണ്ടെത്താന്‍ കഴിഞ്ഞും. നിരവധി വാഴപ്പഴവും ജ്യൂസ് കുടിപ്പിച്ചുമാണ് മയക്കുമരുന്ന് പുറത്തെടുത്തതെന്നും സിംഗ് അറിയിച്ചു. ഒരു ക്യാപ്സൂള്‍ ഇപ്പോഴും യുവതിയുടെ വയറ്റിനുള്ളില്‍ കിടപ്പുണ്ട്. ഡോക്ടര്‍മാര്‍ അത് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് മയക്കുമരുന്ന്.ഒരു കിലോ മയക്കുമരുന്നിന് 1 മുതല്‍ 5 കോടി രൂപ വരെ ഗുണനിലവാരം അനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കും

ജനുവരി 4ന് സമാനമായ സംഭവത്തില്‍ അഫ്ഗാന്‍കാരനെ പിടികൂടിയിരുന്നു. മൊഹമ്മദ് ഖാസിം (50) ആണ് അറസ്റ്റിലായ അഫ്ഗാന്‍ സ്വദേശി. ഹെറാത്തില്‍ നിന്ന് കാബൂള്‍ വഴി ഡല്‍ഹിയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇയാളുടെ ശരീരത്തില്‍ നിന്ന് 90 മയക്കുമരുന്ന് നിറച്ച ക്യാപ്സൂളുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഹെറോയിന്റെ 90 ക്യാപ്സൂളുകളാണ് ഇയാള്‍ വിഴുങ്ങിയിരുന്നത്.ഇരുവരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡല്‍ഹി സോണല്‍ ഡയറക്ടര്‍ മാധോ സിംഗ് അറിയിച്ചു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കൊക്കെയ്ന്‍ അറിയപ്പെടുന്നത് ചാര്‍ലി,ഹെറോയിന്‍ കുതിര എന്നീ പേരുകളിലാണ്.