ആ കളിയരങ്ങൊഴിഞ്ഞു; ചലച്ചിത്രനടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

single-img
20 December 2016

 

jagannatha-varmma

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രജ, പത്രം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

1939 മെയ് 1ന് ചേര്‍ത്തലയില്‍ ജനനം. 1978 ല്‍ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1979ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980ല്‍ അന്തഃപ്പുരം, 1984ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987ല്‍ ന്യൂഡല്‍ഹി തുടങ്ങി 2012ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെ 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍പരിരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. ആറാം തമ്പുരാനിലെ ജഗന്നാധ വര്‍മയുടെ വേഷം വളരെ ശക്തമായിരുന്നു. മലയാള സിനിമയുടെ നഷ്ടം തന്നെയാണ് ഈ വിയോഗം.

ശാന്ത വര്‍മ്മയാണ് ഭാര്യ. ചലച്ചിത്ര സീരിയല്‍ നടന്‍ മനു വര്‍മ്മ മകനാണ്. സംവിധായകന്‍ വിജി തമ്പിയുടെ ഭാര്യ പ്രിയ വര്‍മ്മയാണ് ഭാര്യ.