ഫ്ളാറ്റ് തട്ടിപ്പ്: നടി ധന്യമേരി വർഗീസും ഭർത്താവ് ജോണും കസ്റ്റഡിയിൽ.

single-img
16 December 2016

14885780_623033491238690_2138541885_n

ഫ്ളാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യമേരി വർഗീസും ഭർത്താവ് ജോൺ ജേക്കബും ജോണിന്റെ സഹാദരനും പോലീസ് പിടിയിൽ. ഫ്ളാറ്റ് നിർമിച്ച് നൽകാമെന്ന് വാക്കുനൽകി 100 കോടി രൂപയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ക്രൈം ഡിറ്റാച്ച്മെന്റ് സംഘമാണ് ധന്യയെയും ഭർത്താവും നടനുമായ ജോൺ ജേക്കബിനേയും ഇയാളുടെ സഹോദരനെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.നാഗര്‍കോവിലില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

സാംസണ്‍ ആന്‍ഡ്‌ സണ്‍സ് ബില്‍ഡെയ്സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോണ്‍ ജേക്കബ്‌ .നടന്‍ ജോണിന്റെ പിതാവ് ജേക്കബ്‌ സാംസണ്‍ നേരത്തെ അറസ്റ്റിലായിരുന്നു.സാംസണ്‍ ആന്‍ഡ്‌ സണ്‍സ് ബില്‍ഡെയ്സ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ജേക്കബ്‌ സാംസണ്‍.പി.ആർ.ഡി ആഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ഉദ്യോഗസ്ഥനാണു ജേക്കബ് സാംസൺ.

ഇയാളുടെ മക്കളായ ജോണും സാമും ചേർന്നാണു കമ്പനി നടത്തുന്നത്.ജോണിന്റെ ഭാര്യയാണു സിനിമാ താരം ധന്യ മേരി വർഗീസ്.സിനിമാ താരം കൂടിയായ ജോണിന്റേയും ധന്യയുടേയും സെലിബ്രിറ്റി പശ്ചാത്തലം ഉപയോഗിച്ചാണു കമ്പനി വളർന്നത്.
മുപ്പതിലധികം പേർ ഇവർക്കെതിരേ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞാണു ഇവർ ഇടപാടുകാരിൽ നിന്നും പണം വാങ്ങിയത്.രണ്ട് വർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ് ലഭിക്കാതായപ്പോൾ പണം നൽകിയവർ പോലീസിൽ പരാതി നൽകുക ആയിരുന്നു.

ജോണിന്റെ ഭാര്യയായ നടി ധന്യ മേരി വർഗീസായിരുന്നു കമ്പനിയുടെ സെയിൽസ് വിഭാഗം നിയന്ത്രിച്ചിരുന്നത്.2012 ജനുവരിയിലായിരുന്നു ജോണും ധന്യയും തമ്മിലുള്ള വിവാഹം നടന്നത്.

അമൃത ടെലിവിഷന്‍ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയിലൂടെയാണ് ജോൺ പ്രശസ്തിയിലേയ്ക്ക് ഉയർന്നത്.ധന്യ മധുപാലിന്റെ തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സജീവമായത്. പിന്നീട് വൈരം, കേരളാ കഫെ, കോളേജ് ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.