യുവതികള്‍ പുണ്യനദിയായ പമ്പയില്‍ കുളിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍
യുവതികള്‍ പമ്പയില്‍ കുളിക്കരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പമ്പ പുണ്യനദിയാണേന്നും പ്രയാർ പറഞ്ഞു
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ ബന്ധുക്കളായ സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയുമെന്നും പ്രയാർ കൂട്ടിച്ചെർത്തു, വ്രതശുദ്ധിയോടെ പമ്പയിലെത്തുന്ന അയ്യപ്പന്‍മാരോടൊപ്പം ചിലപ്പോള്‍ സ്ത്രീകളും പമ്പവരെ എത്തുന്നു.ശബരിമല യാത്ര ഒരു വിനോദയാത്രയാക്കരുത്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിനവ്രതത്തോട് കൂടിയെ ശബരിമല കയറാവുയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യാത്ര ഒരു വിനോദയാത്രയാക്കരുത്. പിക്നിക്കിനു പോകുന്നതുപോലെയാണു സ്ത്രീകള്‍ പമ്പയില്‍ എത്തുന്നതെന്നാണു പ്രയാര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം ശബരിമലയുടെ പേര് സര്‍ക്കാരിന്റെയോ ദേവസ്വംവകുപ്പിന്റെയോ അറിവില്ലാതെ സ്വന്തം ഇഷ്ടപ്രകാരം മാറ്റിയ വിവാദത്തില്‍ കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ പ്രയാര്‍ തയ്യാറായില്ല.
പ്രയാറിന്റെ കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സ്ത്രീകളെ സന്നിധാനത്തു പ്രവേശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു കോടതികള്‍ വരെ പറഞ്ഞിട്ടും സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതില്‍ കടുത്ത എതിര്‍പ്പാണ് ദേവസ്വം പ്രസിഡന്റ് സ്വീകരിച്ചത്.