കുഞ്ഞുമാലാഖ മതവര്‍ഗ്ഗീയത പരത്തിയത് അല്ല; പറ്റിയത് കൈയബദ്ധമാണെന്ന് പ്രസാധകര്‍

single-img
2 December 2016

kunju-malakha

കുഞ്ഞുമാലാഖക്ക് ഒരു അബദ്ധം പറ്റിയാതണെന്ന്. എന്നാല്‍ വിട്ടു കൊടുക്കാതെ വര്‍ഗ്ഗീയതയുമായി മറ്റൊരു കൂട്ടരും. ഡിസംബറില്‍ പുറത്തിറങ്ങിയ നവംബര്‍ ലക്കത്തില്‍ കുഞ്ഞുമാലാഖ എന്ന പ്രസിദ്ധീകരണം വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നുണ്ടെന്നു പറഞ്ഞ് ഒരു കൂട്ടര്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ക്ഷമാപണവുമായി എഡിറ്റര്‍ രംഗത്തെത്തി.

കുഞ്ഞുമാലാഖ എന്ന സ്വകാര്യപ്രസിദ്ധീകരണത്തില്‍ ഭദ്രകാളി ക്ഷേത്രത്തെ കുറിച്ച് വന്ന ചിത്രകഥയാണ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്. കുന്തേശപുരം ഗ്രാമത്തിലെ ദരിദ്രകര്‍ഷകന്റെ കഥയാണ് പറയുന്നത്. കര്‍ഷകനായിരുന്നു രാംനാഥ് ദാരിദ്രം മാറാായി നിത്യവും ക്ഷേത്രങ്ങളില്‍ മാറി മാറി പ്രാര്‍ത്ഥിക്കാന്‍ പോകുമായിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും അദേഹത്തിന്റെ ദാരിദ്രം മാറിയില്ല.

അങ്ങനെ ഒരു ദിവസം ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു മണിയടിയൊച്ച കേട്ടു. അമ്പലമാണെന്നു കരുതി ചെന്നു നോക്കിയപ്പോള്‍ അതൊരു പള്ളിയായിരുന്നു. അകത്തു കയറി നോക്കിയപ്പോള്‍ രാംനാദ് അന്തം വിട്ടു. കുരുശില്‍ തൂങ്ങി കിടക്കുന്ന യോശുവിന്റെ രൂപമായിരുന്നു കണ്ടത്. അയ്യോ കഷ്ടം തന്നെ ആരാണ് ഈ ദൈവത്തെ ഇങ്ങനെ കൊന്നതെന്ന് ഓര്‍ത്തപ്പോള്‍ ദരിദ്രന് സങ്കടമായി. പാവം എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എന്തായാലും ദൈവമല്ലേ പ്രാര്‍ത്ഥിച്ചു കളയാം എന്നുകരുതി പ്രാര്‍ത്ഥിച്ചു.

ഈ ദൈവം ഒരുപാട് കഷ്ടപ്പെട്ടത് കൊണ്ട് തന്റെ കഷ്ടപാടുകള്‍ കാണാതിരിക്കില്ലെന്ന് രാംനാഥ് കരുതി. പ്രാര്‍ത്ഥനക്ക് ശേഷം കൃഷി ചെയ്തപ്പോള്‍ നല്ല വിളവാണ് രാംനാഥിന് കിട്ടിയത്. അത് യേശുവിന്റെ അനുഗ്രഹമാണെന്നു കരുതി ബാക്കി എല്ലാവരെയും കൂടി പള്ളിയിലേയ്ക്ക് വന്നു എന്നാണ് കഥ.

പള്ളിയുടെയും ക്രിസ്തുവിന്റെയും മഹത്വം പറയാനുണ്ടാക്കിയ കഥ പിന്നീട് വലിയൊരു കെണിയാവുകയായിരുന്നു. ചിലര്‍ ഈ കഥാഭാഗമെടുത്ത് വാട്‌സപ്പുകളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ക്രൈസ്തവ സഭാപ്രസിദ്ധീകരണത്തിലാണ് കഥ വന്നതെന്നു വരെ പ്രചരിച്ചിരുന്നു. എന്നാല്‍ സഭകളുമായി നേരിട്ട് ബന്ധമില്ലാത്ത സ്വകാര്യ കൂട്ടായ്മയാണിത്. ഇത് മറച്ചുവെച്ചാണ് വാട്സാപ്പില്‍ പ്രചാരണമുയര്‍ന്നത്.

കുഞ്ഞുങ്ങള്‍ക്ക് യേശുവിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിസ്റ്റീന്‍ ധ്യാനം, വ്യക്തിത്വ പരിശീലനം, കൗണ്‍സിലിങ്ങ് തുടങ്ങിയവയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നതിന്റെ പ്രധാനമായ ഉദ്ദേശം.

എഡിറ്റോറിയല്‍ ബോര്‍ഡിന്റെ നോട്ടപ്പിശകാണെന്നും അറിയാതെ സംഭവിച്ചത്, മത്സരത്തിനു കിട്ടിയ കയ്യെഴുത്തു മാസികയില്‍ നിന്നു കിട്ടിയത് തുടങ്ങിയ നിരവധി കാരാണങ്ങള്‍ പറഞ്ഞ് കുഞ്ഞുമാലാഖ കൈകഴുകിയെങ്കിലും കൊച്ചുകുട്ടികളുടെ കയ്യബദ്ധമായി മാത്രം ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയില്ല. സംഭവിച്ചു പോയ കയ്യബദ്ധമെന്നും ‘വരച്ച് തിരുത്താന്‍’ തയ്യാറെന്നും പ്രസാധകര്‍ അറിയിച്ചിരുന്നു. ഒരു നോട്ടപ്പിശകു കൊണ്ടു സംഭവിച്ചു പോയതാണ് അതെന്നും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡിസംബര്‍ ലക്കം വിപണിയില്‍ എത്തിപ്പോയതിനാല്‍ ജനുവരി ലക്കത്തില്‍ തിരുത്തു കൊടുക്കുമെന്നും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ലിഷ പറയുന്നു.

കുഞ്ഞുമാലാഖ 1999 മുതല്‍ പ്രസിദ്ധീകരിക്കുന്നതാണ്. സ്‌നേഹത്തെക്കുറിച്ചും യേശുവിനെ കുറിച്ചും പറഞ്ഞു കൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുന്‍ ലക്കങ്ങളെല്ലാം ഇവിടെയുണ്ട്. ആദ്യത്തെ അബദ്ധമാണെന്ന് ആര്‍ക്കു വേണമെങ്കിലും ബോധ്യപ്പടാവുന്നതേയുള്ളു. ആ ചിത്രകഥ മൂലം കുട്ടികളുടെ മനസില്‍ തെറ്റായ എന്തെങ്കിലും പരന്നിട്ടുണ്ടെങ്കില്‍ മറ്റൊരു ചിത്രകഥയിലൂടെ അത് തിരുത്തുമെന്നും ലിഷ പറയുന്നു. വരച്ചും എഴുതിയും സംഭവിച്ച തെറ്റ് വരച്ചു തന്നെ തിരുത്താന്‍ തയ്യാറാകുന്നത് മാതൃകാപരം തന്നെയാണ് ജനുവരിയിലാകും വ്യത്യസ്തമായ ഈ ക്ഷമാപണം പ്രസിദ്ധീകരിക്കുക.