മാവോയിസ്റ്റ് വേട്ടക്കെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍; കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ്

single-img
27 November 2016

posters

തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ കണ്ടെത്തി. സെക്രട്ടേറിയറ്റിനടുത്തെ ഇന്ത്യന്‍ കോഫി ഹൗസിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

മാവോയിസ്റ്റ് കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകളില്‍ സിപിഎമ്മിനെ ചോദ്യം ചെയ്തിരിക്കുകയാണ്. ‘ചെഗുവേരയെയും കാസ്‌ട്രോയെയും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് നടിക്കുന്നവര്‍ സ. കുപ്പുദേവരാജിനെയും സ. അജിതയെയും ചോരയില്‍ മുക്കിക്കൊല്ലുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം ജുഡീഷ്യല്‍ അന്വേഷണം നടത്തുക’. എന്നാണ് രാഷ്ട്രീയ-സൈനിക അടിച്ചമര്‍ത്തലിനെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ പറയുന്നത്.

ഇതിനൊപ്പം തന്നെ പതിച്ചിരിക്കുന്ന മറ്റൊരു കേരള സര്‍ക്കാരിന്റെ വ്യാജ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കുക എന്നാണ് മുഖ്യമായും ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പതിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.