കള്ളപ്പണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത് കമ്മ്യൂണിസ്റ്റ്കാരാണെന്നും മോദിയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വെങ്കയ്യ നായിഡു

single-img
24 November 2016

venkaiah-naidu
ന്യൂഡല്‍ഹി:കമ്മ്യൂണിസ്റ്റുകാരാണ് കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രിക്ക് മറ്റ് തിരക്കുകളുണ്ട്. രാഷ്ട്രീയ ആയുധമായി അതിനെ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയിലുള്ള പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം കൂ്ട്ടി ചേര്‍ത്തു.കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും മോദിയെ വിമര്‍ശിക്കാന്‍ അവകാശമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത്. മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് അവരുടെ സംസ്‌കാരംമെന്ന് വെങ്കയ്യ പരിഹസിച്ചു.

കമ്മ്യൂണിസവും ജനാധിപത്യവും ഒന്നിച്ചുപോകില്ല. കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി ആര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കാറില്ല. എല്ലാവരുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നും വെങ്കയ്യ അവകാശപ്പെട്ടു.
കമ്യൂണിസവും ജാധിപത്യവും ഒരുമിച്ച് പോകില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ മനസിലാക്കണം. സഹകരണമേഖലയുടെ കാര്യം കേന്ദ്രം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ശ്രദ്ധയില്‍ പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിനു അനുമതി നിഷേധിച്ച മോദിയും ബിജെപിയും കേരളത്തോടു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നു സി.പി.ഐ.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. സര്‍വകക്ഷി സംഘത്തെ കാണാന്‍ കൂട്ടാക്കാത്ത നടപടിയിലൂടെ നരേന്ദ്ര മോദിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും വിഎസ് കുറ്റപ്പെടുത്തിയിരുന്നു. മോദി തനി ആര്‍എസ്എസുകാരനായിമാറി. അദ്ദേഹം ഒട്ടകപ്പക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്തിവച്ച് യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുന്നു. കേരളജനതയുടെ പൊതുവികാരം ധരിപ്പിക്കാന്‍ തയ്യാറെടുത്ത സര്‍വകക്ഷി സംഘത്തെയും ഒഴിവാക്കുകയാണ്. കേരളത്തെ അവഗണിക്കുകവഴി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ്. പ്രധാനമന്ത്രി ഒരു സാധാരണ ആര്‍എസ്എസുകാരന്റെ തലത്തിലേക്ക് താഴുന്നത് ആ പദവിക്കും രാജ്യത്തിനാകെയും നാണക്കേടാണെന്നും വി എസ് പ്രതികരിച്ചിരുന്നു