അവരെന്നെ കത്തി കൊണ്ടാണ് കുത്തിയത്,ഇനിയവരുടെ ഇരകളാവാന്‍ ഞാനില്ല മാധ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇ.പി ജയരാജന്‍

single-img
23 November 2016

ep-jayarajan2-1

കണ്ണൂര്‍: മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വിമര്‍ശവുമായി മുന്‍മന്ത്രി ഇ.പി ജയരാജന്‍. മാധ്യമങ്ങളെന്നെ കത്തികൊണ്ട് കുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഇനിയും മാധ്യമങ്ങളുടെ ഇരയാകാന്‍ താത്പര്യമില്ല.
ഇത്തരത്തിലുള്ള ആക്രമണം മാധ്യമങ്ങള്‍ നടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ ചെയ്യാവുന്ന ദ്രോഹമെല്ലാം മാധ്യമങ്ങള്‍ ചെയ്തു.
ഇനിയും മാധ്യമങ്ങളോട് പ്രതികരിച്ചാല്‍ ഇന്നത്തെ ചര്‍ച്ച അതാകുമെന്ന് ജയരാജന്‍ പറഞ്ഞു. ചില മാധ്യമ
പ്രവര്‍ത്തകരുടെ പേര് എടുത്തുപറഞ്ഞും ഇ.പി ജയരാജന്‍ വിമര്‍ശം ഉന്നയിച്ചു.
മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയുമെന്ന് ഇ.പി ജയരാജന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്ക് പകരം എം.എം മണിയെ മന്ത്രിയാക്കിയതില്‍ അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എം.എം.മണിക്ക് വിജയാശംസകള്‍ നല്‍കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കും തനിക്കുമെതിരെ മാധ്യങ്ങളാണ് കെട്ടുകഥകളുണ്ടാക്കുന്നത് എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു.എല്‍ ഡി എഫി ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുകയാണ് ചിലരുടെയൊക്കെ ലക്ഷ്യമെന്നും അദ്ദേഹമ കൂട്ടിചേര്‍ത്തു.