കൊല്ലത്ത് അധ്യാപിക അഞ്ചാം ക്ലാസുകാരന്റെ കൈ പിരിച്ച് ഒടിച്ചു

single-img
14 November 2016

1-2
അധ്യാപികയുടെ ക്രൂരതയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. കൊല്ലം വാളത്തുങ്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ ഒച്ചവച്ച് ഓടിക്കളിച്ചുവെന്ന് ആരോപിച്ച് അധ്യാപികയായ ഷീജ കുട്ടിയുടെ കൈപിരിച്ച് ഒടിക്കുകയായിരുന്നു.സ്‌കൂളിലെ പി.ടി അധ്യാപികയാണ് ഇവർ. തുടർന്ന് കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളും സ്കൂൾ അധികൃതരും നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ വെള്ളിയാഴ്ച അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
സംഭവം ശരിവച്ച സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകിയിരുന്നു. ഇവര്‍ മുന്‍പ് ജോലി ചെയ്ത സ്‌കൂളിലും കുട്ടികളോട് മോശമായി പെരുമാറിയിരുന്നതായും പരാതിയുണ്ട്.