പരാതി പറയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് ‘മിണ്ടരുത്.. നായിന്റെ മോനേ’യെന്ന്; സുധീരന്റെ ആദര്‍ശ കുപ്പായം അഴിഞ്ഞു വീഴുന്നു

single-img
29 October 2016

 

vm

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തെറി വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍ കല്യാശേരിയില്‍ എത്തിയപ്പോഴാണ് സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തെറി വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതു പകര്‍ത്തിയ ജോഷില എന്ന യുവതി ഫേസ്ബുക്കിലൂടെ ദൃശ്യം പുറത്തുവിട്ടതോടെ സമൂഹ മാധ്യമങ്ങിലും ഇത് വന്‍ ചര്‍ച്ചയായി.

കണ്ണൂര്‍ ഡിസിസി ഏറ്റെടുത്ത സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവിനെയാണ് ആളുകള്‍ നോക്കി നില്‍ക്കെ ‘മിണ്ടരുത്.. നായിന്റെ മോനേ’ എന്ന് വിളിച്ച് സുധീരന്‍ അധിക്ഷേപിച്ചത്. യഥാര്‍ത്ഥ സ്ഥലമുടമയെ ഇറക്കിവിട്ട് സ്ഥലം ഏറ്റെടുത്ത ഡിസിസിയുടെ നടപടി ചോദ്യം ചെയ്തതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെയ്ത തെറ്റ്. ‘ഞാന്‍ കല്യാശേരിയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നമ്മളെല്ലാം ഇത് അറിഞ്ഞിട്ട്’ എന്ന് വരെയും അദ്ദേഹം പറഞ്ഞപ്പോഴേക്കും ‘നിങ്ങളൊന്നും ഇത് അറിയേണ്ട കാര്യമില്ല’ എന്ന് സുധീരന്‍ മറുപടി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. മോശമായി പോയി എന്ന് പറഞ്ഞ് തുടര്‍ന്നും അദ്ദേഹം സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് സുധീരന്‍ ചുണ്ടില്‍ വിരല്‍ വച്ച് ‘മിണ്ടരുത്’ എന്ന് താക്കീത് ചെയ്യുന്നത്. അല്‍പ്പം മുന്നോട്ട് നടന്ന ശേഷം പിന്നിലേക്ക് നോക്കി ‘നായിന്റെ മോനെ’ എന്ന് വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

troll1

ഡിസിസിയിലെ തര്‍ക്ക വിഷയങ്ങള്‍ കെപിസിസി പ്രസിഡന്റിനെ നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിനാണ് തെറികേട്ടത്. ഡിസിസി നടത്തിയ ഫണ്ട് പിരിവിലെ ക്രമക്കേട്, ഡിസിസിയുമായുള്ള തര്‍ക്കം, പ്രാദേശിക നേതൃത്വത്തിന്റെ രാജി, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത എന്നിവയൊക്കെ ബോധിപ്പിക്കുകയായിരുന്നു നേതാവിന്റെ ഉദ്ദേശം.

കെപിസിസി പ്രസിഡന്റിന്റെ തെറിവിളി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ അമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭാനു വിദ്യാധരന്റെ മകള്‍ ഡോ. നീത പി നമ്പ്യാരുടെ ക്ലിനിക് ഉദ്ഘാടനത്തിനെത്തിയതാണ് സുധീരന്‍. നീതയുടെ ക്ലിനിക് മുമ്പ് അജ്ഞാതര്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് വിഎം സുധീരന്‍ ഇടപെട്ട കെപിസിസി മുഖേന പുതിയ ക്ലിനിക് നിര്‍മ്മിക്കാനാവശ്യമായ ഫണ്ട് സമാഹരിക്കുകയായിരുന്നു.

troll2

ഫണ്ട് പിരിവിലെ ക്രമക്കേടിനെ തുടര്‍ന്ന് കണ്ണൂര്‍ ഡിസിസിയില്‍ വിഭാഗീയത രൂക്ഷമാകുകയും ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസിസിയുടെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

ക്ലിനിക് സ്ഥിതി ചെയ്യുന്ന സ്ഥലം തന്നില്‍ നിന്നും തട്ടിയെടുത്തതാണെന്ന് ആരോപിച്ച് കൂത്തുപറമ്പ് സ്വദേശി ജയകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജയകൃഷ്ണന്‍ ഈ സ്ഥലം വിലയാധാരമായി വാങ്ങിയത്. വാടകവീട്ടില്‍ കഴിയുന്ന ഇയാള്‍ക്കും കുടുംബത്തിനും സ്വന്തം വീടുവയ്ക്കാനായിരുന്നു സ്ഥലം വാങ്ങിയത്.

troll3

എന്നാല്‍ വീട് നിര്‍മ്മാണം തടസ്സപ്പെടുത്തിയ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം സ്ഥലം ഏറ്റെടുക്കുകയും പിരിച്ചെടുത്ത തുകയ്ക്ക് ക്ലിനിക് നിര്‍മിക്കുകയുമായിരുന്നു. സ്ഥലം തിരികെ ലഭ്യമാക്കാന്‍ കോടതിയെ സമീപിച്ച ജയകൃഷ്ണന് അനുകൂലമായ വിധിയാണ് ലഭിച്ചത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കോടതി ഉത്തരവും സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെടുത്താന്‍ ജയകൃഷ്ണന്‍ സുധീരനെ കാത്തിരുന്നെങ്കിലും പരാതികള്‍ കേള്‍ക്കാനല്ല താന്‍ എത്തിയതെന്ന നിലപാടാണ് സുധീരന്‍ സ്വീകരിച്ചത്.

troll4

ഏതായാലും സുധീരന്റെ തെറിഅഭിഷേകത്തിന്റെ വീഡിയോ വൈറലായതോടെ ട്രോളര്‍മാര്‍ക്ക് പുതിയൊരു ഇരയെ ലഭിച്ചിരിക്കുകയാണ്. നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ തെറിയഭിഷേകം നടത്തിയ പി സി ജോര്‍ജ്ജിനെ പിന്തുടരുകയാണ് സുധീരന്‍ എന്നാണ് മിക്ക ട്രോളുകളും പറയുന്നത്.

https://www.youtube.com/watch?v=Vd4t5muPPVE