ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം ; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മയക്കുമരുന്നു കുത്തി വെച്ച് പീഡിപ്പിച്ചു എന്നാണ് ആരോപണം.

single-img
26 October 2016

150721183714-donald-trump-large-169

ന്യൂജഴ്‌സി: ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഗുരുതര ആരോപണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് മയക്കുമരുന്ന് കുത്തി നിറച്ച് പ്രായപൂര്‍ത്തിയാകാത്ത മോഡലുകളെ പങ്കെടുപ്പിച്ച് പോഷ് പല്‍സാ ഹോട്ടലില്‍ സെക്‌സ് പാര്‍ട്ടി നടത്തിയതായെന്നാണ് പുതിയ ആരോപണം.

ട്രംപിനായി പാര്‍ട്ടി സംഘടിപ്പിച്ചത് ആന്റി ലുക്കേസി എന്ന പുരുഷ മോഡലായിരുന്നു.1988-1995 കാലത്ത് ട്രംപ് രണ്ടാം ഭാര്യ മാര്‍ല മാര്‍പ്പിളിനെ വിവാഹം ചെയ്ത സമയത്താണ് മാന്‍ഹട്ടനിലെ ആഡംബര ഹോട്ടലില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ എന്ന് അവകാശപ്പെടുന്നയാള്‍ ട്രംപിനെതിരെ പുതിയ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.ഡെയ്‌ലി ബീസ്റ്റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ട്രംപ് മയക്കുമരുന്ന് ഉപയോഗിച്ചില്ലെങ്കിലും ദിവസങ്ങളോളം നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആവശ്യത്തിന് ഉപയോഗിച്ചുവെന്നും പങ്കെടുത്ത അതിഥികള്‍ക്ക് വേണ്ടി മദ്യവും മയക്കുമരുന്നും പാര്‍ട്ടിയില്‍ മതിവരുവോളം ഒഴൂക്കിയെന്നുമാണ് പരിപാടിയില്‍ പങ്കെടുത്ത പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പറഞ്ഞിരിക്കുന്നത്.

ലൈംഗികതയും കൊക്കെയ്‌നും ആഡംബര മദ്യവും ഒഴുകിയ രാവായിരുന്നു അത്. എന്നാല്‍ പാര്‍ട്ടിയില്‍ പുകവലി ഒഴിവാക്കിയിരുന്നു. അതിഥികളെല്ലാം കൊച്ചു പെണ്‍കുട്ടികളുമായി കഴിയുമ്പോള്‍ മുറികള്‍ തോറും ട്രംപ് കയറിയിറങ്ങൂം. അതുകൊണ്ടുതന്നെ പുകവലിക്കാരായ ബിസിനസുകാരെയും ഒഴിവാക്കിയിരുന്നുവെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞതായി ഡെയ്‌ലീ ബീസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്. അകത്തും പുറത്തുമായി ട്രംപിന്റെ കൂടെ രണ്ടു പെണ്‍കുട്ടികള്‍ എപ്പോഴും ഉണ്ടായിരുന്നു.

അനേകം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ പതിനാല് മുതല്‍ 24 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ വരെ ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഒരിക്കല്‍ പോലും ട്രംപ് മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്ന് വ്യക്തമാക്കിയ ഇയാള്‍ ദിവസങ്ങളോളം നീണ്ട പാര്‍ട്ടിയില്‍ അതിഥികള്‍ക്ക് ലൈംഗികത മതിവരുവോളം നല്‍കിയെന്നും വ്യക്തമാക്കുന്നുണ്ട്.