ഒറ്റയ്ക്ക് ജീവിയ്ക്കാൻ കഴിയില്ല ;മുന്‍ ഭര്‍ത്താവിനൊപ്പം വീണ്ടും ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി രംഭ കോടതിയില്‍
ചെന്നൈ: ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ അതെല്ലാം മറന്ന് ഒന്നിച്ചു കഴിയാന്‍ പലര്‍ക്കും സാധിക്കാതെ വരുന്ന ഈ സമയത്ത് പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ താരം രംഭ ചെന്നൈയിലെ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.
സിനിമാ ലോകത്ത് താരങ്ങളുടെ വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാകുന്ന സമയത്തിതാണ് സിനിമലോകത്തിലെ ദമ്പതികള്‍ക്ക് മാതൃകയായി രംഭ മാറിയത്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ മൂലം വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് രംഭ ചെന്നൈയിലെ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ഒന്‍പത് അനുസരിച്ചാണ് രംഭ ഹര്‍ജി നല്‍കിയത്. ഡിസംബര്‍ മൂന്നിന് കോടതി ഹര്‍ജി പരിഗണിക്കും.
ഒരു കാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ നിറഞ്ഞു നിന്നിരുന്ന താരസാന്നിധ്യം. വിവാഹത്തിന് ശേഷം സിനിമാലോകത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. രംഭ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു രംഭ.
കാനഡയിലെ ബിസിനസ് പ്രമുഖനായ ഇന്ദിരന്‍ പത്മനാഭനുമായി 2010ലായിരുന്നു രംഭയുടെ വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാള്‍ ഭര്‍ത്താവിന്റെ ബിസിനസില്‍ സഹായിച്ച് രംഭ കാനഡയിലായിരുന്നു. ഇവര്‍ക്ക് രണ്ട്‌പെണ്‍മക്കളുണ്ട്.