വിദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ

single-img
4 October 2016

saudi-arabia-beheadings-rightsറിയാദ്: വിദേശികളായ രണ്ടു എത്യോപ്യന്‍ സ്വദേശികളായ ബന്ധിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന്‍ മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍ സഅദി എന്നയാളെ തിങ്കളാഴ്ച റിയാദില്‍വെച്ച് വധശിക്ഷക്ക് വിധേയമാക്കിയതായ വാര്‍ത്ത ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.

ഇയാള്‍ തന്റെ കാറില്‍ എത്യോപ്യക്കാരായ രണ്ടുപേരെ തടഞ്ഞുവെക്കുകയും ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയതിനുശേഷം മൃതദേഹങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്തു ഉപേഷിക്കുകയായിരുന്നു.

കൃത്യം നടത്തി പോലീസിന്റെ പിടിയില്‍പെടുന്നതിന് മുമ്പ് പ്രതി രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്നിന് അടിമയാണിയാള്‍. പോലീസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞു.

പിന്നീട് ജനറല്‍ കോടതി പ്രതിക്കെതിരെ കുറ്റപത്രം ഇറക്കി വധശിക്ഷ വിധിച്ചപ്പോള്‍ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും കീഴ്കോടതിയുടെ വിധിയെ പിന്തുണച്ചു. തുടര്‍ന്ന് നിയമപരമായ മാര്‍ഗത്തിലൂടെ നീങ്ങാന്‍ രാജകല്പന വന്ന് സാഹചര്യത്തിലാണ് പ്രതിയെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.