ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു

single-img
28 September 2016

shimon-peres

ജറുസലേം: ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് (93) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണമെന്ന് ഇദ്ദേഹത്തിന്റെ മരുമകന്‍ റഫി വാള്‍ഡന്‍ അറിയിച്ചു. വാര്‍ത്ത ഇസ്രയേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു മരണമെന്ന് ഇദ്ദേഹത്തിന്റെ മരുമകന്‍ റഫി വാള്‍ഡന്‍ അറിയിച്ചു. തെല്‍അവീവിലെ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് സെപ്തംബര്‍ 13നായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

1994ല്‍ പെരസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ചരിത്രപ്രസിദ്ധമായ ഓസ്‌ലോ സമാധാന ഉടമ്പടിക്ക് പിന്നിലെ ചാലകശക്തികളില്‍ ഒരാളായിരുന്നു അന്ന് വിദേശകാര്യമന്ത്രിയായിരുന്ന ഷിമോണ്‍ പെരസ്. ഓസ്‌ലോ ഉടമ്പടിയാണ് ഫലത്തില്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. അന്നത്തെ പ്രധാനമന്ത്രി യിസാക്ക് റബിന്‍, പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത് എന്നിവര്‍ക്കൊപ്പം ഷിമോണ്‍ പെരസ് നൊബേല്‍ സമ്മാനം പങ്കിടുകയായിരുന്നു.