സ്കൂള്‍ വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി: സി.സി.ടി.വി. ദ്രിശ്യത്തിന്റെ അടിസ്ഥാനത്തില്‍ പച്ചക്കറി കച്ചവടക്കാരനായ കാമുകൻ പോലീസ് പിടിയിൽ
ഹൈദരാബാദ്:ഹൈദരാബാദ് ഹൈ ടെക് ഹബ്ബിന്റെ സമീപത്തുനിന്ന് ഒന്‍പതാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കൈകള്‍ കെട്ടിയ നിലയിലും തലയില്‍ സാരമായ പരുക്കുകളും ഉണ്ടായിരുന്നു.
ആമിന മല്യ അവസാനം ധരിച്ചിരുന്ന ജീൻസും ടി – ഷർട്ടും ഇട്ടുകൊണ്ട് ഒരു കറുത്ത ബൈക്കിന് പിന്നില്‍ ഇരുന്നു യാത്ര ചെയ്യുന്ന സി.സി.ടി.വി ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്
ക്രൂര ബലാല്‍സംഗത്തിനു ഇരയായിട്ടുണ്ട് എന്നതിനുള്ള തെളിവ് ലഭിച്ചിട്ട്ണ്ട്, പലതവണ പെണ്‍കുട്ടിയുടെ തല കല്ലില്‍ ഇടിച്ചതിനാലാണ് രക്തം വാര്‍ന്നു മരണം സംഭവിച്ചിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി സംശയിക്കുന്ന മുഹമ്മദ് അക്ബർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആമിനയും അക്ബറും പരിസരവാസികളാണ്, പച്ചക്കറി കച്ചവടം നടത്തുന്ന അക്ബര്‍ ആമിനയുമായി കഴിഞ്ഞ മൂന്നു മാസമായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് കാരണമായത് എന്ന് പോലീസ് പറയുന്നത് ഇതാണ്. അക്ബര്‍ ആമിനയോട് കുറച്ചു പണം ആവശ്യപെട്ടു. തരാന്‍ വിസമ്മതിച്ച ആമിനയെ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചു, എന്നാല്‍ അക്ബര്‍ പിന്നീട് ആമിനയെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴിയില്‍ വച്ച് ബിരിയാണി വാങ്ങി തരാം എന്ന് പറഞ്ഞാണ് ഹൈ ടെക് ഹബ്ബിന്റെ സമീപത്തു കൊണ്ട് പോയത്. എന്നാല്‍ കൊലപാതകത്തിനുണ്ടായ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.