കൊച്ചിയില്‍ നടുറോഡില്‍ വിദേശ യുവതിയുടെ നഗ്നനൃത്തം, അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ടുകൊച്ചി- തോപ്പുംപടി പോലീസുകാര്‍ തമ്മില്‍ പോര്

single-img
19 September 2016

14429172_600423146833058_1912677592_n

മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ തുണിയില്ലാതെ റോഡില്‍ നൃത്തം ചെയ്ത വിദേശവനിതയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാര്‍ തമ്മില്‍ വാക്കേറ്റം. തോപ്പുംപടി സ്‌റ്റേഷനിലെ എസ്‌ഐയും ഫോര്‍ട്ട് കൊച്ചിസ്‌റ്റേഷനിലെ എസ്‌ഐയും ആണ് യുവതിയുടെ പേരില്‍ തമ്മിലടിക്കുന്നത്.സംഭവം നടന്നതു തോപ്പുംപടി പോലീസ് സ്‌റ്റേഷന്‍ പരിതിയിലാണ്. എന്നാല്‍ യുവതിയെ അറസ്റ്റ് ചെയ്തത് ഫോര്‍ട്ട് കൊച്ചി പോലീസും. തുടര്‍ന്നു തങ്ങളുടെ സ്‌റ്റേഷന്‍ പരിതിയില്‍ കടന്ന വിദേശ വനിതയെ പിടികൂടിയെന്ന കാണിച്ച് ഫോര്‍ട്ട് കൊച്ചി എസ്‌ഐക്കെതിരെ തോപ്പുംപടി എസ്‌ഐ മട്ടഞ്ചേരി അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കി.

കൊച്ചിയിലെ പനയപ്പള്ളിയില്‍ കഴിഞ്ഞ ദിവസമാണു സംഭവം നടന്നത്. മദ്യപിച്ചു ലെക്കുകെട്ട ബെല്‍ജിയം വനിതയാണു നടുറോഡിലൂടെ നഗ്നയായി നൃത്തം ചെയ്തത്. ഒരു കിലോമീറ്ററോളം യുവതി ഇങ്ങനെ യാത്ര ചെയ്തു. ഇതിനിടയില്‍ യുവതിയുടെ പിറകെ കൂടിയ നാട്ടുകാരാണു സംഭവം പോലീസില്‍ അറിയിച്ചത്.

തോപ്പുംപടി സ്റ്റേഷനിലെ വനിതാ എസ്‌ഐ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയിരുന്നു.സംഭവം വയര്‍ലൈസിലൂടെ അറിഞ്ഞ ഫോര്‍ട്ടുകൊച്ചി എസ് ഐ വനിതാ പോലീസുമായെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ സ്ഥലത്തെത്തിയ തോപ്പുംപ്പടി പോലീസ് സംഘത്തിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഫോര്‍ട്ടുകൊച്ചി പോലീസ് സ്‌റ്റേഷനില്‍ വിദേശ വനിത ഉണ്ടെന്നറിഞ്ഞതോടെ തോപ്പുംപടി പോലീസ് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നു കേസ് ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനില്‍ നിന്ന് മട്ടാഞ്ചേരി സ്‌റ്റേഷനിലേയ്ക്കു കൈമാറി. ഇതിനിടെ വിദേശ വനിതക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാന്‍ തോപ്പുംപാടി പോലീസ് നീക്കം നടത്തുന്നുണ്ട്.

കൊച്ചി: നടുറോഡില്‍ മദ്യപിച്ചു ലെക്കുകെട്ട് നഗ്നനൃത്തം ചെയ്ത യുവതിക്കു വേണ്ടി എസ്‌ഐ മാര്‍ തമ്മില്‍ പൊരിഞ്ഞ അടി.