സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 നിർമാണ തൊഴിലാളികൾക്ക് സിക വൈറസ് ബാധയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു;കൊതുക് പരത്തുന്ന സിക ഗര്‍ഭിണികളിലാണ് ഏറെ ഭീഷണിയുയര്‍ത്തുന്നത്.
സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 നിർമാണ തൊഴിലാളികൾക്ക് സിക വൈറസ് ബാധയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തൊഴിലാളികളിൽ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് വൈറസ് ബാധയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
കൊതുക് പരത്തുന്ന സിക ഗര്‍ഭിണികളിലാണ് ഏറെ ഭീഷണിയുയര്‍ത്തുന്നത്. ഗുരുതരമായ വൈകല്യങ്ങളോടെയാണ് ഇവര്‍ക്ക് കുട്ടികള്‍ ജനിക്കുന്നത്. ചെറിയ തലയും വളര്‍ച്ചാക്കുറവുമാണ് പ്രധാന പ്രശ്‌നം.
സിംഗപ്പൂരിലുള്ള 21 ചൈനീസ് പൗരന്മാരില്‍ സിക വൈറസ് കണ്ടെത്തിയതായി എംബസി അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാരുടെ നിലയില്‍ ആശങ്കയില്ലെന്നും ചിലര്‍ ഇതിനകം തന്നെ രോഗമുക്തി പ്രാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലും കരീബിയന്‍ രാജ്യങ്ങളിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്.കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് സിക. – 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) സ്ഥിരീകരിച്ചിട്ടുണ്ട്.