അധ്യാപികയെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു;പ്രണയഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണം.

single-img
1 September 2016

thoothukudi murder

പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപികയായ എന്‍ ഫ്രാന്‍സിനയാണ് (24) കൊല്ലപ്പെട്ടത്. തൂത്തുക്കുടി ശാന്തി റോഡിലെ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിലാണ് സംഭവം നടന്നത്.അധ്യാപികയുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് അതിദാരുണമായ കൊലപാതകം.

തലയ്ക്കും കഴുത്തിനും മാരകമായി മുറിവേറ്റ യുവതിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പള്ളിയിലുണ്ടായിരുന്നവര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടു. 25 കാരന്‍ കീകനാണു പ്രതി.കീകന്‍ വീട്ടിലെത്തിയതിന് പിന്നാലെ തൂങ്ങിമരിയ്ക്കുകയായിരുന്നു.

പള്ളിയിലെ രണ്ട് ക്യാമറകളില്‍നിന്ന് ദൃശ്യങ്ങള്‍ ശേഖരിച്ച തൂത്തുക്കുടി സൗത്ത് സ്റ്റേഷന്‍ പൊലീസ് കൊലയാളിയായ കീഗനെ തേടി മാരകുടി സ്ട്രീറ്റിലെ വീട്ടിലത്തെിയപ്പോള്‍ മരിച്ചനിലയിലാണ് കണ്ടത്തെിയത്. പ്രണയാഭ്യര്‍ഥനയുമായി ഇയാള്‍ ആറുമാസമായി ഫ്രാന്‍സിനക്ക് പിന്നാലെയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്.രാജിവച്ച അധ്യാപിക ബുധനാഴ്ചയോടെ സ്കൂള്‍ വിടാനിരിക്കുകയായിരുന്നു.