സെക്സ് ടേപ്പ് വിവാദത്തിപ്പെട്ട ആം ആദ്മി മന്ത്രി തങ്ങളുടെ ജീവനക്കാരനെന്ന് പോൺ ഹബ്

single-img
1 September 2016

 

aap1-22_647_090116083212
ന്യൂഡല്‍ഹി: സെക്‌സ് ടേപ്പ് വിവാദത്തില്‍ കെജ്‌രിവാള്‍ പുറത്താക്കിയ മന്ത്രി സന്ദീപ് കുമാര്‍ തങ്ങളുടെ ജീവനക്കാരനെന്ന് പ്രമുഖ പോണ്‍ വെബ്‌സൈറ്റ് പോണ്‍ ഹബ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പോണ്‍ ഹബ് ഇക്കാര്യം പറഞ്ഞത്. ‘സന്ദീപ് കുമാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും ഞങ്ങള്‍ സ്‌നേഹിക്കുന്നു’ എന്നാണ് പോണ്‍ ഹബിന്റെ ട്വീറ്റ്. ആം ആദ്മി മുൻ മന്ത്രിയെ ട്രോളാനായാണു പോൺ ഹബ് ഇത്തരമൊരു ട്വീറ്റ് ചെയ്തത്.

 

9 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് വീഡിയോ സി.ഡി ലഭിച്ചത്. ഡല്‍ഹി സര്‍ക്കാരില്‍ വനിതാ-ശിശു ക്ഷേമ, പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയായിരുന്നു സന്ദീപ് കുമാര്‍.

അശ്ലീല സിഡി പുറത്തുവന്നതോടെ ലൈംഗികാപവാദ വിവാദത്തില്‍പെട്ട മന്ത്രിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എഎപി നേതാക്കളുടെ പൊതുജീവിതം സംശുദ്ധമായിരിക്കണം. സന്ദീപ് കുമാറിനെതിരായ സിഡിയിലെ തെളിവുകൾ നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരക്കാരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കാനാകില്ലെന്നും കെജ്‍‍രിവാൾ ട്വിറ്ററിൽ കുറിച്ചു.

19 മാസത്തിനുള്ളിൽ പുറത്താക്കുന്ന മൂന്നാമത്തെ എഎപി മന്ത്രിയാണ് സന്ദീപ് കുമാർ. നേരത്തെ വ്യാജ ബിരുദകേസിൽ അറസ്റ്റിലായ ജിതേന്ദ്രസിംഗ് തോമർ, കൈക്കൂലി വാങ്ങിയതിന് ഭക്ഷ്യമന്ത്രി അസിം അഹമ്മദ് ഖാൻ എന്നിവരെ പുറത്താക്കിയിരുന്നു.