പുഴയില്‍ വീണ് മുങ്ങിതാഴാന്‍ തുടങ്ങിയപ്പോഴും യുവതി അലറിവിളിച്ചു,ചേട്ടൻ മാത്രം എന്നെ തൊട്ടാൽ മതി,നീന്തലറിയാത്ത ഭർത്താവിന്റെ അവസ്ഥ കണ്ട് ഒടുവിൽ പട്ടാളക്കാരൻ ബലപ്രയോഗം നടത്തി യുവതിയെ രക്ഷിച്ചു

single-img
8 August 2016

drowning_0തൊടുപുഴ തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാന്‍ ബൈക്കില്‍ വന്നതാണ് ദമ്പതികള്‍. ബൈക്കില്‍ പോകുന്നതിനിടെ പാലത്തിലെ തൂണില്‍ ഇവരുടെ ബൈക്ക് തട്ട് യുവതി പുഴയിൽ വീണു.വെള്ളത്തിൽ വീണെങ്കിലും യുവതിയ്ക്ക് പുല്‍പ്പടര്‍പ്പില്‍ പിടുത്തംകിട്ടി.സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. നീന്തലറിയാത്ത ഭർത്താവ് യുവതിയെ രക്ഷിയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒടുവിൽ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷിയ്ക്കാൻ പുഴയിലിറങ്ങി.എന്നാൽ രക്ഷിയ്ക്കാനായി അടുത്തെത്തിയതോടെ യുവതി നിലവിളി തുടങ്ങി.ചേട്ടനല്ലാതെ ഒരാളും തന്റെ ശരീരത്തില്‍ പിടിക്കരുത് എന്നായി യുവതി.ഭർത്താവ് അവരൊന്നു രക്ഷിച്ചോട്ടെ എന്ന് പറഞ്ഞിട്ടും യുവതിയ്ക്ക് കുലുക്കമില്ല.

ഒടുവിൽ ഈ രംഗങ്ങളെല്ലാം കണ്ട് നിന്ന നാട്ടുകാരിലൊരാളായ പട്ടാളക്കാരന്‍ പുഴയിലിറങ്ങി. ബഹളം കൂട്ടിയെങ്കിലും യുവതിയെ എടുത്തു തോളത്തിട്ടു പട്ടാളക്കാരൻ കരയ്ക്കുകയറി. പെങ്ങളെ ചാവാൻ നേരത്തെങ്കിലും ഇതുപോലെ നിർബന്ധബുദ്ധി കാണിക്കരുതെന്ന ഫ്രീ ഉപദേശം നൽകാനും പട്ടാളക്കാരൻ മറന്നില്ല