നായയുടെ കുര പോലെയാണ് അഞ്ചുനേരത്തെ ബാങ്കുവിളി;മുസ്‌ലിം, ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിച്ച് ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം

single-img
1 August 2016

06-balakrishna-pillai
ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളയുടെ പ്രസംഗം.കമുകുംചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ ആയിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ അധിക്ഷേപ പ്രസംഗം.

തിരുവനന്തപുരത്ത് പോയാല്‍ ഞാന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാണ്. ഇത് കേട്ടാന്‍ ഉറങ്ങാന്‍ പറ്റില്ലെന്ന് പിള്ള പറഞ്ഞു.ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ, ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവരവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമെ ഉണ്ടായിരുന്നുള്ളു.എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളു.

മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറുക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല.വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍ എന്നിങ്ങനെയാണ് ബാലകൃഷ്ണപിള്ള എന്‍എസ്എസ് യോഗത്തില്‍ പ്രസംഗിച്ചത്.

 

പിള്ളയുടെ വിവാദ പ്രസംഗം- ഓഡിയോ