ക്ഷേത്രത്തില്‍ പ്രവേശനമില്ല; 250 ദലിത് കുടുംബങ്ങള്‍ ഇസ്‌ലാം മതത്തിലേക്കു മാറുന്നു
ക്ഷേത്രത്തിൽ കയറാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് 250 ദളിത് കുടുംബങ്ങൾ മതംമാറാൻ തയാറെടുക്കുന്നു. തമിഴ്നാട്ടിലെ കാരുർ, വേദാരണ്യം ഗ്രാമങ്ങളിലെ ദളിത് കുടുംബങ്ങളാണ് ഇസ്്ലാം മതത്തിലേക്കു പരിവർത്തനം നടത്താൻ തയാറെടുക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കാനോ ആചാരങ്ങൾ അനുഷ്ഠിക്കാനോ തങ്ങളെ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ വാദം.
വേദാരണ്യത്തിലെ 200ല്‍ അധികം ദളിത് കുടുംബങ്ങളെ സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്ട്. ഈ കുടുംബങ്ങളുടെ കൂടി സഹായത്തിലാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നതും പരിപാലിക്കപ്പെടുന്നതും. എന്നിട്ടും തങ്ങളെ വിലക്കുന്നതില്‍ പ്രതിഷേധിച്ചാണ് കുടുംബങ്ങള്‍ മതപരിവര്‍ത്തനത്തിനു തയാറെടുക്കുന്നത്.കാരൂര്‍, നാഗംപള്ളി പ്രദേശത്തെ 35 ദളിത് കുടുംബങ്ങള്‍ക്ക് പ്രശസ്തമായ മീനാക്ഷി അമ്മന്‍ ക്ഷ്രേത്രത്തില്‍ പ്രവേശനം നല്‍കുന്നില്ലെന്നു പരാതിപ്പെടുന്നു.