അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ത്രീകളുടെ നഗ്നതാ പ്രതിഷേധം

single-img
18 July 2016

 

ട്രംപിനെതിരെ പ്രതിഷേധിയ്ക്കുന്ന യുവതി:Photo: TIMOTHY A. CLARY/AFP/Getty Images

ട്രംപിനെതിരെ പ്രതിഷേധിയ്ക്കുന്ന യുവതി:Photo: TIMOTHY A. CLARY/AFP/Getty Images

കലയെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ നൂറോളം സ്ത്രീകള്‍ നഗ്‌നരായി പ്രതിഷേധിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ട്യുണിക്ക് വിളിച്ചു കൂട്ടിയ സമ്മേളനത്തിലാണ് 130 സ്ത്രീകള്‍ നഗ്‌നരായി കണ്ണാടിയും പിടിച്ചു കൊണ്ട് എത്തിയത്

നഗ്‌നരായി എത്തിയ സ്ത്രീകളുടെ ചിത്രം നവംബര്‍ 8നു നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് ട്യൂണിക്ക് പറയുന്നു. ‘എവരിതിംഗ് ഷീ സെയ്‌സ് മീന്‍സ് എവരിതിംഗ്’ എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നൂറു സ്ത്രീകള്‍ കണ്ണാടിയുമായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്.ട്രംപിനെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന റിപബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിന്റെ തലേ ദിവസമാണ് ഇത്തരമൊരു വ്യത്യസ്തമായ പ്രതിഷേധം.

. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും സ്ത്രീകള്‍ക്കും ന്യൂനപക്ഷത്തിനും എതിരെ ഉണ്ടാവുന്ന പ്രവര്‍ത്തികള്‍ക്കെതിരെ ആയിരുന്നു ഇത്തരത്തില്‍ തുണിയില്ലാതെയുള്ള പ്രതിഷേധം