മാനഭംഗത്തിനിരയായ ദളിത് യുവതിയെ പ്രതികൾ വീണ്ടും പീഡിപ്പിച്ചു
ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിക്ക് വീണ്ടും പീഡനം. റോത്തക്കില്‍ മൂന്നുവര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ അഞ്ചംഗസംഘം ബലാത്സംഗത്തിന് ഇരയായത്. ഇതേ സംഘമാണ് പെണ്‍കുട്ടിയ വീണ്ടും ബലാത്സംഗം ചെയ്തത്.
20 വയസുള്ള ദളിത് യുവതിയെയാണ് അഞ്ചുപേർ ചേർന്ന് മാനഭംഗത്തിന് ഇരയാക്കിയത്. മൂന്നുവർഷം മുമ്പ് ഇതേ യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ ജാമ്യം നേടി പുറത്തുവന്ന പ്രതികളാണ് ഇവർ.യുവതി പഠിക്കുന്ന കോളജിനു സമീപമെത്തിയ സംഘം യുവതിയെ ബലപ്രയോഗം കാറിൽ കയറ്റി മാനഭംഗത്തിനിരയാക്കിയ ശേഷം സുഖ്പുര ചൗക്കിലെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. അബോധാവസ്‌ഥയിലായ പെൺകുട്ടിയെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
ആദ്യ ആക്രമണത്തില്‍ പ്രതികളായ അഞ്ചുപേരും കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഭീഷണി കാരണം ഇരയും കുടുംബവും റോഹ്തക്കിലേക്ക് താമസം മാറ്റി. അവിടെയും പിന്തുടര്‍ന്ന പ്രതികള്‍ 50 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ദലിത് കുടുംബം വഴങ്ങിയില്ല. പെൺകുട്ടിയെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുത്തു.