എസ്.ഡിപി.ഐ ആളെക്കൊല്ലി സംഘടന:മുഖ്യമന്ത്രി
കൊല നടത്താൻ പരിശീലനം നൽകുന്നസംഘടനയാണ് എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലമെന്നാണ് പരിശീലനം. എസ്ഡിപിഐയുടെ പ്രവർത്തനങ്ങളെ ഗൗരവമായി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിൽ പോലീസിന് വീഴ്ച വന്നെങ്കിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് വേളത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റ്യാടിയിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം, എസ്ഡിപിഐയോട് മുഖ്യമന്ത്രിക്ക് മൃദുസമീപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയും ആർഎസ്എസും ഒരോ നാണയത്തിന്റെ ഇരുമുഖങ്ങളെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു