ഐസ്‌ക്രീം കേസില്‍ പോരാട്ടം തുടരുമെന്ന് വി.എസ്
ഐസ്ക്രീം പാർലർ കേസിൽ നിയമപോരാട്ടം തുടരുമെന്ന് വി.എസ്.അച്യുതാനന്ദൻ. കേസ് അട്ടിമറിച്ചതിനെതിരേ താൻ ഉടൻ തന്നെ വിചാരണ കോടതിയെ സമീപിക്കുമെന്ന് വി.എസ് പറഞ്ഞു.വി.എസിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വലിച്ചിഴക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനും വി.എസിന്റെ ഹര്‍ജിയെ എതിര്‍ത്തതാണ് തിരിച്ചടിയായത്.
വിഴിഞ്ഞം പദ്ധതിയെ തകർക്കാനാണ് കുളച്ചൽ തുറമുഖ പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയത്. കുളച്ചൽ തുറമുഖത്തിന്റെ നിർമാണം ലഭിക്കാൻ പോകുന്നത് അദാനിയുടെ ബിനാമിക്കാണെന്നും വി.എസ് ആരോപിച്ചു.
അതേസമയം, ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായ അഡ്വ. എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം രാജിവയ്ക്കുമെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.