മഅദനി അൻവാർശേരിയിലെ വീട്ടിലെത്തി

single-img
5 July 2016

madani-case.transfer_

ആറു വര്‍ഷങ്ങള്‍ക്കു ശേഷം പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലത്തൊനായതില്‍ സന്തോഷമുണ്ടെന്ന് പി.ഡി.പി ചെയര്‍മാന്‍  അബ്ദുന്നാസിര്‍ മഅ്ദനി. കേസിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ല. സുപ്രീംകോടതി ജാമ്യമനുവദിച്ചിട്ടും താന്‍ കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ ചില ഭാഗങ്ങളില്‍നിന്ന് ഗൂഢനീക്കം നടന്നതായി  സംശയിക്കുന്നുവെന്നും മഅ്ദനി ആരോപിച്ചു.

മാതാപിതാക്കളെ കാണാൻ സുപ്രീംകോടതി മഅദനിക്കു എട്ടുദിവസത്തെ ജാമ്യം നൽകിയിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മഅദനി നെടുമ്പാശേരിയിലെത്തിയത്. അസുഖബാധിതനായ മഅദനിക്ക് തോട്ടുവാൽ വീട്ടിൽ താമസിക്കുന്നതിന് അസൗകര്യങ്ങൾ ഉള്ളതിനാൽ യത്തീംഖാനയിൽതന്നെയാകും ഇക്കുറിയും താമസിക്കുക. ജാമ്യകാലയളവിൽ ചികിത്സ നടത്തുന്നതിനും കോടതി അനുമതി നൽകിയിട്ടുണ്ട്. 2013 ൽ അസുഖബാധിതനായ പിതാവ് അബ്ദുൾ സമദ് മാസ്റ്ററെ കാണുന്നതിനും 2015 ൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിലായിരുന്ന മാതാവ് അസുമാബീവിയെ കാണുന്നതിനും മഅദനിക്കു ജാമ്യം ലഭിച്ചിരുന്നു.