ലക്ഷങ്ങളുടെ സമ്മാനം അടിച്ചെന്ന വ്യാജ സന്ദേശം.കബളിക്കപെട്ടന്നറിഞ്ഞ വീട്ടമ്മ ജീവനൊടുക്കി.

lottery-scam-bait

ബംഗളുരു:45 ലക്ഷത്തിന്റെ സമ്മാനം അടിച്ചെന്ന വ്യാജ ഫോൺ സന്ദശത്തിനു പിറകേപോയ വീട്ടമ്മ കബളിപ്പിക്കപെട്ടന്നറിഞ്ഞു ജീവനൊടുക്കി.ബംഗളുരുവിലാണ് ആരോടും പരാതി പറയാതെ രണ്ട് കുട്ടികളുടെ അമ്മയായ 44 കാരി ഒരു കഷ്ണം കയറിൽ ജീവനൊടുക്കിയത്.

സ്വാമി വിവേകാനന്ദ റോഡിൽ താമസിക്കുന്ന പാലക്കിനാണ് 45 ലക്ഷം രൂപ സമ്മാനം അടിച്ചതായി ഫോൺ സന്ദേശം വന്നത്.തട്ടിപ്പുകാർ ഇവരിൽനിന്ന് ഈ സമ്മാനത്തിന് 11 ലക്ഷം രൂപയാണ് ഈടാക്കിയത്.ഇക്കാര്യത്തിൽ മുതിർന്ന ഐ ടി ഉദ്യോഗസ്ഥനായ ഭർത്താവിന്റെയോ മക്കളെയോ ഇതേപ്പറ്റി ഒന്നും അറിയിച്ചിരുന്നില്ല.കാശ് നൽകുക മാത്രമല്ല,സമ്മാനം വാങ്ങാൻ ഡൽഹിക്ക് പറക്കുകയു ചെയ്തു ഈ വീട്ടമ്മ.അവിടെ ചെന്നപ്പോഴാണ് വഞ്ചിക്കപെട്ടതായി അറിഞ്ഞത്.

സമ്മാനത്തുക ഡിമാൻഡ് ഡ്രാഫ്റ്റായി അയച്ചു തരുമെന്നായിരുന്നു തട്ടിപ്പുകാർപാലക്കിനെ  ധരിപ്പിച്ചത്.അതിന് മുന്നോടിയായി തവണകളായി വൻതുക പിടിച്ചുവാങ്ങുകയായിരുന്നു.ജൂൺ 6 മുതൽ 13 വരെ 4 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇവർ പണം നിക്ഷേപിച്ചത്.കുടുബാംഗങ്ങൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയ നേരത്തായിരുന്നു ആത്മഹത്യ.