കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോളില്‍ അര്‍ജന്റീന-ചിലി ഫൈനല്‍.
കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോളില്‍ അര്‍ജന്റീന-ചിലി ഫൈനല്‍. . ഇന്നു പുലർച്ചെ നടന്ന മൽസരത്തിൽ കൊളംബിയയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്ത് ചിലി ഫൈനലിൽ കടന്നതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും ചിലി-അർജന്റീന ഫൈനലിൽ കളമൊരുങ്ങിയത്. മഴയും ഇടിമിന്നലിനെയും തുടര്‍ന്ന് രണ്ടു മണിക്കൂറോളം തടസപ്പെട്ട ചിലി-കൊളംബിയ സെമിയില്‍ ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിലാണ് ഗോളുകള്‍ പിറന്നത്. ചാള്‍സ് അരന്‍ഗുയിസ് (7), ജോസ് ഫുന്‍സലിഡ (11) എന്നിവരാണ് ചിലിക്കുവേണ്ടി ഗോള്‍ നേടിയത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് ഫൈനല്‍. ആതിഥേയരായ അമേരിക്കയെ 4-0നു കീഴടക്കിയാണ് ലയണല്‍ മെസിയും സംഘവും കിരീട പോരാട്ടത്തിനു യോഗ്യത നേടിയത്.
2015 കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനത്തനമാണ് ഇത്തവണയും. ചിലിയില്‍ നടന്ന 2015 കോപ്പ ഫൈനലില്‍ അര്‍ജന്റീനയും ചിലിയും തമ്മിലാണ് കൊമ്പുകോര്‍ത്തത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനിലയായതിനെത്തുടര്‍ന്ന് ഫലം നിര്‍ണയിച്ചത് ഷൂട്ടൌട്ടിലൂടെയായിരുന്നു. ഷൂട്ടൌട്ടില്‍ 4-1ന്റെ ജയത്തോടെ ചിലി കപ്പു സ്വന്തമാക്കി.