ക്ഷേത്രത്തിൽ വന്ന കുട്ടികളുമായി പ്രകൃതിവിരുദ്ധ പീഡനം;പൂജാരി പോലീസ് പിടിയിൽ
ക്ഷേത്രത്തിൽ വന്ന കുട്ടികളുമായി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ.ഭാരതീപുരം കുതിരച്ചിറക്കടുത്തുള്ള ക്ഷേത്രത്തിലെ പൂജാരി ഓച്ചിറ പുത്തൻകണ്ടം ആലുവിളവീട്ടിൽ മണിലാൽ (25)ആണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.കടയ്ക്കൽ എസ്.ഐ പ്രിൻസ് എം. തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പൂജാരിയെ കുടുക്കിയത്.ഇയാൾ ഒളിവിലായിരുന്നു.പത്തനംതിട്ടയിൽനിന്നാണ് ഇയാളെ പിടികൂടിയത്.
സ്കൂൾ വിദ്യാർഥികൾ ക്ളാസ് സമയത്ത് അശ്ളീല ചിത്രങ്ങൾ ബുക്കിൽ വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കിയപ്പോഴാണ് പൂജാരിയുടെ പീഡന കഥ പുറത്തായത്.ക്ഷേത്രത്തിൽ വന്ന ഒരു കുട്ടിയുമായി ചങ്ങാത്തം കൂടിയ പൂജാരി ഒരു ദിവസം മുറിയിലേക്ക് ക്ഷണിച്ചു. അവിടെവച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. അത് മൊബൈലിൽ പകർത്തിയശേഷം അതു കാട്ടി വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി. ആവശ്യപ്പെടുമ്പോഴെല്ലാം വരണമെന്ന് നിർദ്ദേശിച്ചു. ഭയന്ന വിദ്യാർത്ഥി അത് അനുസരിച്ചു. എന്നാൽ, കൂട്ടുകാരെയും കൊണ്ടു വരണമെന്നായി പൂജാരി. അങ്ങനെ മറ്റുചില കുട്ടികളും പൂജാരിയുടെ കെണിയിൽപ്പെട്ടു. സ്‌കൂൾ അധികൃതർ ചൈൽഡ് വെൽഫയർ കമ്മറ്റിയിൽ അറിയച്ചതനുസരിച്ച് അവർ നടത്തിയ അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകുകയായിരുന്നു
സംഭവത്തെതുടർന്ന് പൂജാരിയെ ക്ഷേത്രം ഭാരവാഹികൾ പുറത്താക്കി.