ജിഷ വധം: പ്രതി അമീറുലിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു

single-img
20 June 2016

prathi

കാക്കനാട് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമിനെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞു. മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്‌ലാമിനൊപ്പം രൂപസാദൃശ്യമുള്ളവരെയാണ് പരേഡില്‍ നിര്‍ത്തിയത്.

അമീറുലിനെ തിരിച്ചറിയാന്‍ ഒരു സാക്ഷിയെ മാത്രമാണ് പൊലീസ് എത്തിച്ചിരുന്നത്. ജിഷയുടെ അയല്‍വാസിയായ സ്ത്രീയാണിത്. ജിഷയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആറു പ്രധാന സാക്ഷികളാണ് കേസിലുള്ളത്.
ഒരു മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു തിരിച്ചറിയല്‍ പരേഡ്. എഴുപേര്‍ക്കായി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് തിരിച്ചറിയല്‍ പരേഡിന് എത്തിചേര്‍ന്നത്. പ്രതിയെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാതിരുന്നത് തന്നെ ഈ തിരിച്ചറില്‍ പരേഡ് പൂര്‍ത്തിയാകുന്നതിനു വേണ്ടിയായിരുന്നു. സമന്‍സ് നല്‍കിയിരുന്നവരില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്‌ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും.