മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ അടച്ചുപൂട്ടി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ അടച്ചുപൂട്ടി. രാവിലെ ഏഴോടെ സ്കൂളിലെത്തിയ കൊണ്ടോട്ടി എ.ഇ.ഒ ആഷിഷ് പുളിക്കലിന്‍റെ നേതൃത്വത്തിലാണ് അടച്ചുപൂട്ടൽ നടപടി പൂർത്തിയാക്കിയത്. സ്‌കൂളിനു താഴിട്ടത്. കഴിഞ്ഞ ആഴ്ച സ്‌കൂള്‍ പൂട്ടാനെത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. ഇന്ന് രാവിലെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ എടുത്തശേഷം പൂട്ടി മുദ്രവെക്കുകയായിരുന്നു.
സ്കൂൾ അടച്ചു പൂട്ടുന്നത് തടയാൻ നാട്ടുകാരും എസ്.എഫ്.ഐ പ്രവർത്തകരും ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. പ്രതിഷേധക്കാരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് സംഘം നീക്കം ചെയ്തു. പുതുതായി പ്രവേശനംനേടിയ 19 കുട്ടികളുള്‍പ്പെടെ 68 കൂട്ടികള്‍ പഠിക്കുന്ന മങ്ങാട്ടുമുറി എ.എം.എല്‍.പി. സ്‌കൂള്‍ 1930ലാണ് സ്ഥാപിച്ചത്. ലാഭകരമല്ലെന്ന പേരില്‍ അടച്ചുപൂട്ടാന്‍ 2009ല്‍ മാനേജര്‍ നടപടി തുടങ്ങി. 2011ല്‍ മാനേജര്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടായി. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തതിനാല്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും മാനേജര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.
സ്‌കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതിനാല്‍ കഴിഞ്ഞവര്‍ഷം റോഡില്‍ പ്രവേശനോത്സവം നടത്തി രക്ഷിതാക്കളും കുട്ടികളും പ്രതിഷേധിച്ചിരുന്നു.