ഫെയ്‌സ്ബുക്കിലൂടെ അമ്മയും മകളും പ്രണയിച്ചത് ഒരാളെ;ഒടുവില്‍ കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു.

single-img
3 June 2016

mother-murdered-daughter-for-facebook-lover_1464857517

അമ്മയും മകളും ഫേസ്‌ബുക്കിലൂടെ പ്രണയിച്ചത്‌ ഒരാളെ. ഒടുവില്‍ കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു. പഞ്ചാബിലെ അബൊഹറില്‍ മേയ്‌ 24 നായിരുന്നു സംഭവം. മേയ് 24ന് വീടിനുള്ളില്‍ സ്വന്തം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്തതാണെന്ന അമ്മയുടെ മൊഴി പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും അമ്മ തന്നെയാണ് കൊലയാളിയെന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പതിനേഴുകാരിയായ ദിക്ഷ എന്ന പെണ്‍കുട്ടിയാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മഞ്ചു, കാമുകന്‍ വിജയ്‌ കുമാര്‍ എന്നിവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കാമുകന്റെ സഹായത്തോടെയാണ്‌ അമ്മ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്‌. കൊലപാതകം ആത്മഹത്യയാണെന്ന്‌ വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം.
അബൊഹറിലെ പഞ്ച്പീര്‍ സ്വദേശിയായ മഞ്ചു മേയ് 24നാണ് വീടിനടുത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മകള്‍ ആത്മഹത്യ ചെയ്‌തെന്ന വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ 17കാരിയ ദിക്ഷയുടെ മൃതദേഹം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. അച്ഛന്റെ മരണശേഷം ബന്ധുക്കള്‍ അദ്ദേഹത്തിന്റെ സ്വത്ത് വിഹിതം നല്‍കാത്തതില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് മഞ്ചു പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളില്‍ ചിലരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

എന്നാല്‍ ദിക്ഷയുടെ മൃതദേഹം പരിശോധിച്ചപ്പോള്‍ കൈയ്യില്‍ മൂര്‍ച്ചയുള്ള വസ്‌തുകൊണ്ട്‌ വിജയ്‌ എന്ന്‌ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകമാകാണെന്ന്‌ കണ്ടെത്തിയത്‌.

2015 ഒക്ടോബറിലാണ് സോനു എന്നു വിളിക്കുന്ന വിജയ് കുമാര്‍ മഞ്ചുവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായി. ഡിസംബറില്‍ ഇന്ത്യയിലെത്തിയ വിജയ് മഞ്ചുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടെ മഞ്ചുവിന്റ മകള്‍ ദിക്ഷയുമായും ഇയാള്‍ ബന്ധമുണ്ടാക്കിയെടുത്തു. അമ്മയും മകളും പരസ്പരം അറിയാതെയായിരുന്നു ഇരുബന്ധങ്ങളും വിജയ് മുന്നോട്ടുകൊണ്ടുപോയത്.ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയിയെ കണ്ട ദിക്ഷ ഇക്കാര്യം പറഞ്ഞ്‌ അമ്മയോട്‌ വഴക്കിട്ടു.
വിജയിയെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നതായും പോലീസ് പറയുന്നു. ദിക്ഷ തന്റെ പ്രണയം പ്രകടിപ്പിക്കാനായി കത്തി കൊണ്ട് കൈത്തണ്ടയില്‍ വിജയ്യുടെ പേരെഴുതി. ഇത്‌ കണ്ട്‌ ദേഷ്യപ്പെട്ട മഞ്ചു മകളെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുക ആയിരുന്നു