അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന; ഭിന്നാഭിപ്രായങ്ങളെ മോദി സര്‍ക്കാര്‍ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നു
മോദി സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്ത്. ഭരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്താനൊരുങ്ങവെയാണ് ഗുരുതരമായ ആരോപണവുമായി സംഘടന രംഗത്തെത്തിയത്.ഭിന്നാഭിപ്രായങ്ങളെ മോദി സര്‍ക്കാര്‍ രാജ്യദ്രോഹമായി ചിത്രീകരിക്കുകയാണെന്നും വിവാദ പ്രസംഗം എന്ന പേരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു
നിയമത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് വിമര്‍ശനങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്നു.’സ്റ്റിഫ്‌ളിംഗ് ഡിസന്റ്: ക്രിമിനലൈസേഷന്‍ ഓഫ് പീസ്ഫുള്‍ എക്‌സ്പ്രഷന്‍ ഇന്‍ ഇന്ത്യ’എന്ന പേരില്‍ 108 പേജ് വരുന്ന റിപോര്‍ട്ടിലാണ് മോഡിസര്‍ക്കാരിനെതിരെ സംഘടന കുറ്റങ്ങൾ നിരത്തിയിരിക്കുന്നത്.
ക്രിമിനല്‍ മാനനഷ്ടക്കേസ് ചാര്‍ത്തി എല്ലാവരേയും സര്‍ക്കാര്‍ നിശബ്ദമാക്കുന്നു, രാജ്യദ്രോഹ വകുപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തി, ബന്ധപ്പെട്ട് വിഷയങ്ങളില്‍ അന്വേഷണം നടത്തേണ്ടതിന് പകരം ക്രിമിനല്‍ കുറ്റം ചാര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യദ്രോഹ വകുപ്പുകളും ഇതിനായി ഉപയോഗപ്പെടുത്തി. മുന്‍ സര്‍ക്കാരുകളെ പോലെ തന്നെയാണ് മോദി സര്‍ക്കാരും പെരുമാറുന്നത്, ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടി