സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്ന ആളല്ല ഞാൻ;ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വി.എസ് അച്യുതാനന്ദന്‍

single-img
21 May 2016

 

prashant-bhushan-meets-veteran-achuthanandan-denies-alliance_301213044458

 
ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളുടെ കാവലാളായി നിലകൊള്ളുമെന്ന് വി.എസ്.അച്യുതാനന്ദൻ. പിണറായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനം വന്ന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. എഴുതി തയാറാക്കിയ വാര്‍ത്താക്കുറുപ്പിന്റെ അവസാന വാചകമായാണ് താന്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളുടെ കാവലാളായി തുടര്‍ന്നുമുണ്ടാകുമെന്ന് വി.എസ് പറഞ്ഞത്.

 

 

:അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരുമെന്നും ജിഷയുടെ ഘാതകരെ ഉടൻ പിടികൂടുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.:അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരുമെന്നും ജിഷയുടെ ഘാതകരെ ഉടൻ പിടികൂടുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു..തന്റെ സ്ഥാനമാനങ്ങള്‍ ചര്‍ച്ചാവിഷയമല്ലെന്ന് വി.എസ്. താന്‍ തിരുവനന്തപുരത്തുതന്നെ ഉണ്ടാകുമെന്നും വി.എസ്. തന്നെകാണാൻ ആലപ്പുഴ വരേണ്ടിവരില്ലെന്നും വി.എസ്. വ്യക്തമാക്കി.