പിണറായി വിജയന്റെ വീടിന് സമീപത്തെ പ്രചരണ ബോര്‍ഡുകള്‍ കത്തിച്ച സംഭവം: നടപ്പാക്കിയത് ആര്‍എസ്എസ് പ്രചാരകന്റെ ആഹ്വാനമെന്ന് പിണറായി
കണ്ണൂര്‍ ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്ലക്‌സ് കത്തിച്ചു. പിണറായി വിജയന്റെ വീടിന് സമീപത്ത് മതിലിനോട് ചേര്‍ത്തുവെച്ച ബോര്‍ഡാണ് കത്തിച്ചത്. ഏകദേശം 350 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഫ്ലക്‌സുകളാണ് നശിപ്പിച്ചത്.
ഫ്ളെക്സുകള്‍ നശിപ്പിച്ചതു കൊണ്ടൊന്നും ഇടതുമുന്നണിയുടെ പ്രചാരണം തടയാനാകില്ല. സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡിനു നേരെ നീളാന്‍ ശക്തിയുള്ള കൈകളൊന്നും ഇവിടെയില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി വിജയൻ പറഞ്ഞു. ആര്‍എസ്എസ് പ്രചാരകന്റെ ആഹ്വാനം നടപ്പാക്കുകയായിരുന്നു പിണറായിയിലുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
നശിപ്പിക്കപ്പെട്ട ബോര്‍ഡുകള്‍ ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.ഏഴോളം പേരോളം അടങ്ങുന്ന സംഘമാണു ബോര്‍ഡുകള്‍ നശിപ്പിച്ചെന്നു ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിനുപിന്നില്‍ ബിജെപി ആണെന്നാണു സിപിഎം ആരോപിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.