ലാ ലിഗയിൽ ബാഴ്സയ്ക്ക് തകർപ്പൻ തിരിച്ചുവരവ് 

single-img
21 April 2016
mediahoarders_com_ng-video-deportivo-la-coruna-0-8-fc-barcelona-01
എതിരില്ലാത്ത എട്ട് ഗോളുകൾ  ഡിപോർട്ടിവോ ലെ കൊരുനയുടെ വലയിൽ നിക്ഷേപിച്ചു കൊണ്ട് ബാഴ്സ ശക്തമായ തിരിച്ചു വരവ് നടത്തി. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബാഴ്സ, ലാലിഗയിലും മോശം പ്രകടനമാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ കാഴ്ചവെച്ചത്. എന്നാൽ ഈ പ്രകടനത്തെ  തുടർന്നുണ്ടായ എല്ലാ വിമർശങ്ങൾക്കുമുള്ള മറുപടിയാണ് ഇന്നലെ ബാഴ്സ നൽകിയത്.നാല് ഗോളുകൾ നേടിയ ലൂയി സുവാറസാണ് മത്സരത്തിലെ ടോപ് സ്കോറർ.മത്സരത്തിലെ ആറ് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.സുവാറസിന് പുറമെ ഇവാൻ റാകിറ്റിച്, ലിയോ മെസ്സി, മാർ ബാത്ര, നെയ്മർ എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്.  ലാലിഗയിൽ ഈ സീസണിൽ സുവാറസിൻെറ ഗോൾ നേട്ടം 30 ആയി. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 31 ഗോളുകളാണുള്ളത്.
11 ആം  മിനിറ്റിൽ സുവാറസാണ് ഗോൾ വേട്ട ആരംഭിച്ചത്. പിന്നീട് 24, 53, 64 മിനിറ്റുകളിൽ യൂറഗ്വായ് സ്ട്രൈക്കർ ഗോളുകൾ നേടി. 47ആം  മിനിറ്റിൽ രാകിടിചിന്റെ ഗോൾ . മെസ്സി 73ആം  മിനിറ്റിലും ബാത്ര 79ആം മിനിറ്റിലും വല കുലുക്കി. 81ആം മിനിറ്റിൽ നെയ്മർ പട്ടിക പൂർത്തിയാക്കി.മറ്റു മത്സരങ്ങളിൽ റയൽ മഡ്രിഡ് വിയ്യാറയലിനെയും അത് ലറ്റികോ ബിൽബാവോ അത് ലറ്റികോ മഡ്രിഡിനെയും തോൽപ്പിച്ചു. എതിരില്ലാത്തെ മൂന്നു ഗോളുകൾക്കായിരുന്നു റയലിൻെറ ജയം. ബെൻസെമ, വാസ്ക്വസ്, ലൂക മോദ്രിച് എന്നിവരാണ് ഗോൾ നേടിയത്. ഫെർണാണ്ടോ ടോറസ് നേടിയ ഏകഗോളിനാണ് അത് ലറ്റ്കോ മഡ്രിഡിൻെറ ജയം.
അത് ലറ്റികോ മഡ്രിഡിനും ബാഴ്സക്കും തുല്യ പോയിൻറാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ളതിനാൽ ബാഴ്സ പട്ടികയിൽ തലപ്പത്താണ്. അത് ലറ്റികോ രണ്ടാം സ്ഥാനത്തും റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. വിയ്യാറയൽ നാലാം സ്ഥാനത്തും ബിൽബാവോ അഞ്ചാം സ്ഥാനത്തുമാണ്.