മോഷണം നടത്തിയത് പ്രൊഫഷണൽ സംഘം; പാലക്കാട് നഗരത്തിലെ ജ്വല്ലറിയില്‍ നിന്ന് നാലു സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം 54 പവന്‍ കവര്‍ന്നു
പാലക്കാട്ടെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം 54.5 പവന്‍ സ്വര്‍ണം കവര്‍ന്നു. ജിബി റോഡിലെ തുളസി ജ്വല്ലറിയിലാണ് ബുധനാഴ്ച രാവിലെ പത്തര മണിയോടെ കവര്‍ച്ച നടന്നത്.
ഉത്തരേന്ത്യക്കാരായ നാലു സ്ത്രീകളും ഒരു പുരുഷനും രണ്ട് കുട്ടികളും അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. . സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഇവര്‍ ജ്വല്ലറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ ശേഷമാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. സ്ത്രീകള്‍ നഗരം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.
കൈക്കുഞ്ഞുമായി ആഭരണം വാങ്ങാനെത്തിയ സംഘം ആദ്യം ഒരു വെളുത്തബോക്‌സിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ നോക്കി.അതിൽ തൃപ്തി വരാതെ മറ്റൊരു മോഡൽ ആവശ്യപ്പെട്ടു. അതെടുക്കാനായി ജീവനക്കാരൻ പോയപ്പോൾ ആദ്യത്തെ ബോക്‌സിലെ ആഭരണങ്ങൾ അതേ പടി എടുത്ത് രണ്ടു സ്ത്രീകൾ പുറത്തു കടന്നു. മറ്റു രണ്ടു പേർ ജുവലറിയിൽ നിന്നു
പുതിയ ആഭരണങ്ങളുമായി ജീവനക്കാരൻ വന്നപ്പോൾ രണ്ടു സ്ത്രീകൾ അവ വിശദമായി പരിശോധിച്ചു. പിന്നീട് അതു വേണ്ടെന്നു പറഞ്ഞു പുറത്തു കടന്നു. പിന്നീടാണ് ആഭരണപ്പെട്ടി കാണാനില്ലെന്ന് ജുവലറിക്കാർ തിരിച്ചറിഞ്ഞത്